ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് ആദിവാസി വികസന പാര്‍ട്ടി.
മാനന്തവാടി:നിരവില്‍പ്പുഴ മറാടി കോളനിയിലെ 24 കാരിയായ മോഹിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം മഹിള വിംങ്ങിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നിരവില്‍ പുഴ മറാടി പണിയ കോളനിയിലെ രാമകൃഷ്ണന്റെയും മീനാക്ഷിയുടെയും മകള്‍ മോഹനി കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതല്‍ കാണാതാവുകയും പിന്നീട് പത്താം തീയ്യതി വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തകയുമായിരുന്നു.മൃതുദേഹം അഴുകിയ നിലയിലുമായിരുന്നു. ആത്മഹത്യയാണെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ സാഹചര്യം വെച്ച് നോക്കുമ്പോള്‍ ഒരു കാരണവശാലും ആത്മഹത്യയല്ലന്നും കൊലപാതകം തന്നെയാണെന്നാണ് ആദിവാസി വികസന പാര്‍ട്ടി കാണുന്നത്. തൂങ്ങി കിടക്കുന്ന മരത്തിന്റെ വലിപ്പവും ഉള്വനവുമെല്ലാം സംശയത്തിന്റെ നിഴലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.കൂടാതെ പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളും സംശയത്തിന് ഇടനല്കുന്നു.സമഗ്ര അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ട് വരികാന് കഴിയുകയുള്ള.സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റകാര് കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.ജില്ലാ പ്രസിഡന്റ് നെട്ടം മാനികുഞ്ഞിരാമന്, ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.വെള്ളന്, വനിത വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ബി.രാധ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍