കുടിവെള്ളം കിട്ടാക്കനിയാവുമ്പോഴും റോഡിലൂടെ വെള്ളം സുലഭമായി ഒഴുകുന്നു
മാനന്തവാടി :വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കുകയും നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയും ചെയ്യുമ്പോഴും അധികൃതരുടെ അനാസ്ഥകാരണം കുടിവെള്ളം പാഴാകുന്നു. മാനന്തവാടി നഗരസഭയിലെ അമ്പുകുത്തി റോഡിലാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ദിവസങ്ങളായി റോഡിലൂടെ വെള്ളം ഒഴുകി പാഴാകുന്നത്. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടിയാണ് വെള്ളം പാഴായിപ്പോകുന്നത്..ചൂട്ടക്കടവ് പമ്പ് ഹൗസില്‍ നിന്നും വെള്ളം പമ്പ് ചെയ്യുമ്പോള്‍ പൊട്ടിയ പൈപ്പിലൂടെ ധാരാളം വെള്ളമാണ് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്.റോഡരികിലെ ഓവു് ചാലുകളില്‍ ഇത്തരത്തില്‍ വെള്ളം കെട്ടികിടക്കുകയാണ്. വെള്ളം റോഡിലൂടെ ഒഴുകുന്നത് കാരണം തന്നെ അടുത്തിടെ ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡും തകരാനിടയുണ്ട്. വെള്ളം പാഴാകുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അതെ സമയം ജെ.സി.ബി. ഉപയോഗിച്ച് ഓവ് ചാലുകള്‍ നിര്‍മ്മിച്ചപ്പോഴാണ് പൈപ്പുകള്‍ പൊട്ടിയതെന്നും പൈപ്പുകള്‍ നന്നാക്കേണ്ട ചുമതല അവര്‍ക്ക് തന്നെയുമാണെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്. റോഡിലൂടെ ഒഴുകുന്ന വെള്ളം വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് പതിക്കുന്നതും ദുരിതമായി മാറിയിരിക്കുകയാണ് റോഡരികിലെ ഓവ്ചാല്‍ നിര്‍മ്മാണം അശാസ്ത്രിയമായ രീതിയിലാണെന്നും വ്യാപക ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍