നീരൊഴുക്ക് തടസപ്പെടുത്തിയതായി പരാതി; ഏക്കര്‍ കണക്കിന് നെല്‍കൃഷി കരിഞ്ഞുണങ്ങുന്നു.
മാനന്തവാടി:വര്‍ഷങ്ങളായി കൃഷിയിടത്തില്‍ വെള്ളമെത്തിക്കുന്ന തോട് നികത്തിയതിനെ തുടര്‍ന്ന് ഏക്കര്‍കണക്കിന് നെല്‍കൃഷി കരിഞ്ഞുണങ്ങി നശിക്കുന്നു.തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പാല്‍വെളിച്ചം അമ്മാനി കവിക്കല്‍ പാടശേഖരത്തിലെ വിവിധ വ്യക്തികളുടെ 19 ഏക്കര്‍ ഭൂമി പട്ടത്തിത്തിന് എടുത്ത് കൃഷി ചെയ്യുന്ന പാല്‍വെളിച്ചം അമ്പലത്തുംകുടി സന്തോഷിന്റെ നെല്‍കൃഷിയാണ് കരിഞ്ഞുണങ്ങി നശിക്കുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷമായി നെല്‍കൃഷിയിറക്കുന്ന തന്റെ വയലിലേക്ക് വെള്ളം എത്തുന്ന നിരൊഴുക്ക് സ്വകാര്യ വ്യക്തി കാരണമെന്നും കുടതെ തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു.
ലക്ഷകണക്കിന് രൂപ മുടക്കിയ നെല്‍കൃഷി ജലസേചന സൗകര്യം തടസപ്പെട്ടതോടെ നശിക്കുയാണ്.കബനി പുഴയില്‍ നിന്ന് പമ്പ് ചെയ്താണ് വെള്ളം എത്തിക്കുന്നത്. വര്‍ഷങ്ങളയായി വെള്ളം ഒഴുകിയെത്തുന്ന നീര്ച്ചാല് നികത്തിയതുകൊണ്ട് വെള്ളം നെല്‍ കൃഷിയിറക്കിയായ വയലില്‍ എത്തുന്നില്ല. നിരവധി തവണ ആവശ്യപ്പെട്ടിട്ടു സ്വകര്യ വ്യക്തി അനുകൂല നിലപാട് സ്വികരിക്കത്താതിനാല് കൃഷി വകുപ്പിനും സബ്ബ് കളക്ടറുക്കും പരാതി നല്കിയിരിക്കുയാണ് സന്തോഷ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍