നഗരമധ്യത്തിലെ കൈവരികളിലെ കൊടിതോരണങ്ങള്‍ നിരോധിച്ചു;നടപടി ഓപ്പണ്‍ന്യൂസര്‍ വാര്‍ത്തയെ തുടര്‍ന്ന്; നിരോധനം ഇന്നുമുതല്‍
ലക്ഷങ്ങള്‍ ചിലവഴിച്ച് ഇന്റര്‍ലോക്ക് ചെയ്ത് കൈവരികള്‍ സ്ഥാപിച്ച് നവീകരിച്ച മാനന്തവാടി ഗാന്ധിപാര്‍ക്ക് ജംഗ്ഷന് കൊടിതോരണങ്ങളുടെ കൂത്തരങ്ങായി മാറുന്നതിനെ കുറിച്ച് ഓപ്പണ്‍ ന്യൂസര്‍ പുറത്തുവിട്ട വാര്‍ത്ത ഫലം കണ്ടു. വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ പ്രസ്തുത സ്ഥലത്ത് കൊടിതോരണങ്ങളും, ബാനറുകളും നിരോധിച്ചുകൊണ്ട് നഗരസഭ തീരുമാനമെടുത്തു. ഫെബ്രുവരി 22 ന് ചേര്‍ന്ന ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. എന്നാല്‍ പരിപാടികളുടെ 24 മണിക്കൂര്‍ മുമ്പ് മുതല്‍ ഇവിടെ പരസ്യം സ്ഥാപിക്കണമെന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവടക്കമുള്ള ചിലര്‍ക്കുള്ളത്.ഇവരുടെ വിയോജന കുറിപ്പോടെയാണ് നഗരസഭ തീരുമാനം നടപ്പിലാക്കിയത്.വിവിധരാഷ്ട്രീയ പാര്‍ട്ടികളുടേയും, സംഘടനകളുടേയും കൊടികളും, ബാനറുകളും കൊണ്ട് കൈവരികള്‍ നിറഞ്ഞിരിക്കുന്ന പശ്ചാത്തലത്തിലാണ് വാര്‍ത്ത നല്‍കിയത്.
നഗരത്തിലെ പ്രധാന ജംഗ്ഷനില്‍തന്നെ ഇത്തരത്തില്‍ ബഹുവര്‍ണ്ണ കൊടിതോരണങ്ങളും മറ്റും സ്ഥാപിച്ചത് മൂലം ്രൈഡവര്മാരുടെ ഏകാഗ്രത നഷ്ടമാകാന്‍ കാരണമാകുമെന്നുറപ്പാണ്. കൈവരികള്‍ സ്ഥാപിച്ചിരിക്കുന്നതുമൂലം ഫുട്പാത്തിലൂടെ മാത്രം നടക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്ന കാല്‍നടയാത്രക്കാര്‍ക്കും ഇതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടായിരുന്നു.വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 22 ന് ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് പരസ്യങ്ങള്‍ നിരോധിച്ച് തീരുമാനമെടുത്തത്. എന്നാല്‍ പ്രധാന പരിപാടികളുടെ പരസ്യം 24 മണിക്കൂര്‍ മുമ്പ് മുതല്‍ പ്രസ്തുത സ്ഥലത്ത് സ്ഥാപിക്കുന്നതില്‍ വിരോധമില്ലെന്നാണ് പ്രതിപക്ഷ നേതാവടക്കമുള്ള ചിലരുടെ അഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവിന്റെയടക്കമുള്ള ചിലരുടെ വിയോജിപ്പോടെയാണ് നഗരസഭ തീരുമാനം കൈക്കൊണ്ടത്. ഫെബ്രുവരി 22 ന് തീരുമാനം കൈക്കൊണ്ടെങ്കിലും ചില രാഷ്ട്രീയ കക്ഷികളുടെ പരിപാടി ഇന്ന് അവസാനിക്കേണ്ടിയരുന്നതിനാലാണ് ഇന്ന് വരെ നിരോധനം നീട്ടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍