അണ് എയ്ഡഡ് സ്കൂളുകള്ക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കം പുനഃപരിശോധിക്കണം;സംയുക്ത ആക്ഷന്‍ കമ്മറ്റി
അണ് എയ്ഡഡ് സ്കൂളുകള്ക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കം പുനഃപരിശോധിക്കണമെന്ന് അണ്‍എയ്ഡഡ് സ്കൂള്‍ സംയുക്ത ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ സമരമടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ .സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതിക്ക് അണ്‍എയ്ഡഡ് സ്കൂളുകള്‍ നല്കിയ പങ്ക് ഏറെയാണ് .കേരളത്തിലെ മൂന്ന് ലക്ഷത്തിലേറെ വിദ്യാത്ഥികളേയും ആയിരക്കണക്കിന് അദ്ധ്യാപകരേയും മറ്റ് ജീവനക്കാരെയും പെരുവഴിയിലാക്കുന്ന സര്‍ക്കാര്‍ നിലപാട് സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കും.മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ദീര്‍ഘവീക്ഷണമില്ലാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്ഹമാണ്അണ്എയ്ഡഡ് മേഖലയിലെ വിദ്യാത്ഥികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ലാ എന്നാരിക്കെ സര്‍ക്കാര്‍ നടപടി മൂലം ദുരിതത്തിലാവുന്നത് വിദ്യാത്ഥികളാണ്.ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടാതിരിക്കാനായി അണ് എയ്ഡഡ് സ്കൂളുകളില്‍ മതിയായ അടിസ്ഥാന സൗകര്യമൊരുക്കാന്‍ നിര്‍ദ്ദേശിക്കുകയും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇത്തരത്തില്‍ പാരലല്‍ കോളേജുകളും മറ്റ് വിദ്യാഭ്യാസ കോഴ്സുകളും പ്രവര്‍ത്തിക്കുന്നുണ്ട് ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് തിടുക്കപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന നീക്കത്തില്‍ ദുരൂഹതകളുണ്ട്.രക്ഷിതാക്കള്‍ക്ക് അവരുടെ മക്കളെ എവിടെയും പഠിപ്പിക്കാനുള്ള അവകാശമുണ്ട് ഇത് നിഷേധിക്കുകയും തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാവണം
സര്‍ക്കാര്‍ നയത്തിന്നെതിരെ വിപുലമായ കണ്വെന്ഷന് വിളിച്ചു ചേര്‍ത്ത് സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ വി.സി. അഹമ്മദ്, പി.എ.യേശുദാസ് ,ലതിക പ്രകാശ്, ഹര്‍ഷ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍