ചെമ്പ്ര മലയെ സംരക്ഷിക്കാന്‍ പ്രകൃതി സ്നേഹികളുടെ പ്രബോധന സദസ്സ്
മേപ്പാടി:പ്രകൃതിയുടെ വരദാനമായ വയനാടിന്റെ സൗന്ദര്യവും ടൂറിസ്റ്റുകളുടെ ഇഷട കേന്ദ്രവുമായ ചെമ്പ്രമലയെ സംരക്ഷിക്കുവാന്ആഹ്വാനവുമായി പ്രകൃതിസംരക്ഷണ വേദിയും,സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനും,വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷനും,ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയും,സഞ്ചാരി സമിതിയും സംയുക്തമായി സംഘടിപ്പിച്ച ചെമ്പ്ര വെള്ളരിമല സംരക്ഷണ കാട്ടുതീ പ്രതിരോധ പഠന സദസ്സ് വേറിട്ട പ്രവര്‍ത്തനമായി മാറി വയനാടിന് പുറമs കണ്ണൂര്‍. മലപ്പുറം .ജില്ലകളിലെ പ്രകൃതി സ്നേഹികളും സഞ്ചാര പ്രിയരും സദസ്സില്‍ ഒത്തുകൂടി . ചെമ്പ്രമല വയനാട്ടില്‍ മാത്രമല്ല പശ്ചിമഘട്ട മലനിരകളിലെ തന്നെ ഉന്നത സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന പര്‍വ്വതശിഖരങ്ങളില്‍ ഒന്നാണ് .ഈ ഗിരിനിരകളാണ് വര്‍ഷമേഘങ്ങളെ തടഞ്ഞു നിര്‍ത്തി മഴ പെയ്യിക്കന്നതുംമഴവെള്ളത്തെ ഉറവയും ഭൂഗര്‍ഭ ജലവുമാക്കി നമുക്ക് ചുരത്തി തരുന്നതുംവയനാടിന്റെ ജലസുരക്ഷയും കാര്‍ഷിക സൗഭാഗ്യത്തിന്റെ നിദാനവും ചെമ്പ്ര വെള്ളരിമല പോലൊത്ത മലനിരകളാണ്കബനി നദിയുടെയും ചാലിയാറിന്റെയുംപ്രഭവകേന്ദ്രം ചെമ്പ്ര മലനിരകളിലെ ചോലവന പുല്പരപ്പ് ആവാസ വ്യവസ്ഥയാണ് .ഇവിടെ മറ്റൊരിടത്തും കാണാത്ത സസ്യ ജന്തു ജാലങ്ങളുടെ ആവാസസ്ഥാനം കൂടിയാണ് മേപ്പാടി ടൗണും പരിസര പ്രദേശങ്ങളും ഇന്നനുഭവിക്കുന്ന സകല സൗഭാഗ്യങ്ങളുംചെമ്പ്രമലയുടെ വരദാനങ്ങളാണ് മറ്റൊരിടത്തും കാണാത്ത കുടിവെള്ള പദ്ധതി മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്നത് ചെമ്പ്രമലയുടെ ഭാഗമായ എളമ്പലേരിയില്‍ നിന്ന് യാതൊരു മോട്ടോറിന്റെയും സഹായമില്ലാതെ പ്രകൃതിയുടെ കുത്തൊഴുക്കിന്റെ ശക്തിയില്‍ കിലോമീറ്ററുകളോളം മേപ്പാടിയിലും പരിസരങ്ങളിലും വര്‍ഷങ്ങളായി കുടിവെള്ളം വിതരണം ചെയ്തു വരുന്നു . പച്ചപ്പിന്റെ കുളിര്‍മയില്‍ ചൂട് കാലത്ത് പ്രദേശവാസികള്‍ക്ക് തണുത്ത കാറ്റ് വീശി പ്രകൃതിയുടെ ശീതീകരണം മുന്‍കാലങ്ങളില്‍ അനുഭവമായിരുന്നു എന്നാല്‍ അടുത്ത കാലങ്ങളില്‍ ചെമ്പ്രമല വര്‍ഷങ്ങളായി കാട്ടുതീയില്‍ എരിഞ്ഞടങ്ങുകയാണ് ഹരിതാഭയില്‍ മുങ്ങിയിരുന്ന പച്ച പുല്മേടുകളടക്കം വന്‍ മരങ്ങളും അടിക്കാടുകളും അടക്കം ഹെക്ടര്‍ കണക്കിന്ന് കാടുകള്‍ വെണ്ണീറായി മാറുന്നു ഇതിന്ന് പിന്നില്‍ മരുഷ്യ കരങ്ങള്‍ പ്രവൃത്തിക്കുന്നുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തല്‍ ഈ ഒരു നിമിഷത്തെ പ്രവൃത്തി കാരണംനൂറ് കണക്കിന്ന് ജന്തുജാലങ്ങളും ഔഷധ സസ്യങ്ങളടക്കം അപൂര്‍വ്വ സസ്യങ്ങളുംകാട്ടരുവികളും നശിക്കുന്നു. തന്നെയുമല്ലകാട്ടാന .പുലി. മാന്‍. കാട്ടുപന്നി തുടങ്ങിയവന്യമൃഗങ്ങള് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി മനുഷ്യ ജീവനും സ്വത്തിനുംനാശനഷ്ടം വരുത്തുന്നു .രണ്ടാഴ്ച മുമ്പ് കത്തിയ എളമ്പലേരി ഭാഗം മുതല്‍ ചെമ്പ്രയുടെ മുനപാറ മല വരെ ഇപ്പോള്‍ കറുത്ത പാറ കൂട്ടങ്ങള്‍ മാത്രമായി അവശേഷിക്കുന്നു . കഴിഞ്ഞ വര്‍ഷം ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച ചെമ്പ്ര ഹൃദയ തടാകം സ്ഥിതി ചെയ്യുന്ന മനോഹരമായ പുല്‍മേടുകള്‍ മൊത്തം കത്തി ചാമ്പലായിരുന്നു ആ ഭാഗങ്ങളില്പുല്മേടുകള് കിളിര്‍ത്ത് വരുന്നതേ ഉള്ളൂമനുഷ്യന്നും പ്രകൃതിക്കും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ജീവജലം ചുരത്തുകയുംജീവിത അവസ്ഥക്ക് അനിവാര്യമായതുമായ ചെമ്പ്ര വെള്ളരിമല പോലുള്ള മലനിരകളെയും അതിലെ പച്ചപ്പും നീരുറവയും കാട്ടരുവികളും സംരക്ഷിക്കപെടേണ്ടത് വയനാട്ടുകാര്‍ക്ക് പ്രത്യേകിച്ച്മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും ഉള്ളവരുടെ കര്ത്തവ്യമാണ്മേപ്പാടിയില് സന്ദേശ റാലിക്ക് ശേഷം ബസ്സ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിണ്ട് കെ.കെ സഹദ് ഉദ്ഘാടനം ചെയ്തു . ഡി.എഫ് ഒ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചുഡപ്യൂട്ടി വൈല്‍ഡ് ഓഫീസര്‍ ടി.പി.വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട്ബാദുഷ മുഖ്യ പ്രഭാഷണം നടത്തി.പി എം സുരേഷ് മുന്‍ ഡി.എഫ് ഒ ചന്ദ്രശേഖരന് തമ്പി .പശ്ചിമഘട്ട സംരക്ഷണ സമിതി കെ.പി പ്രകാശന്ഇന്ത്യന് റെഡ് ക്രോസ് സൊസൈറ്റി ജാഫര്‍ മെഹ്റ .എന്നിവര്‍ സംസാരിച്ചു.മേപ്പാടി റയിഞ്ച് ഓഫീസര്‍ സി. കൃഷ്ണദാസ് നന്ദിയും പറഞ്ഞു.ചെമ്പ്രമലയെ സംബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ ഡോക്യുമെന്ററിപ്രദര്ശനവും ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍