കുറുവ ദ്വീപില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാനുള്ള നീക്കം അനുവദിക്കില്ല:എഐവൈഎഫ്
മാനന്തവാടി: കുറുവ ദ്വീപില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്ന് എ.ഐ.വൈ.എഫ് മാനന്തവാടി താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.ഡിസംബര്‍ 16 മുതല്‍ നിയന്ത്രണ വിധേയമായാണ് സഞ്ചാരികളെ ദ്വീപില്‍ പ്രവേശിപ്പിക്കുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി സഞ്ചാരികള്‍ അംഗീകരിക്കുകയും പ്രശ്നങ്ങളില്ലതെ സഞ്ചാരികള്‍ ദ്വീപിലെത്തി മടങ്ങുകയും ചെയ്യുന്നുണ്ടെന്നും എഐവൈഎഫ്.വയനാട് കനത്ത വരള്‍ച്ചയും കാട്ടുതീ ഭീഷണിയും നേരിടുകയാണ്. ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കുറുവ ദ്വീപിലെ പച്ചപ്പിനെയും വെള്ളത്തിനെയും അശ്രിയിച്ച് കഴിയുന്ന സമയത്തും വയനാടന്‍ വനങ്ങളില്‍ വരള്‍ച്ചയും ജലക്ഷാമവും കരണം കഴിഞ്ഞ ദിവസം കാട്ടാന ചത്തിരിന്നു. ഇത്തരം ഗുരുതരമായ വിഷയങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് നിയന്ത്രണത്തിന് വിരുദ്ധമായി സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം അംഗികരിക്കാന്‍ കഴിയില്ല. ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്ന പരിസ്ഥിതി സൗഹൃദ ടൂറിസം മാത്രമേ കുറുവ ദ്വീപില്‍ നടത്തന് അനുമതി നല്കുവാന് പാടുള്ളൂവെന്നും എ.ഐ.വൈ എഫ് മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.അപൂര്‍വ്വ സസ്യങ്ങളുടെയും ഒര്ക്കിഡുകളുടെയും അവാസകേന്ദ്രമായ കുറുവയെ ടൂറിസത്തിന്റെ പേരില്‍ നശിപ്പിക്കാന്‍ അനുവദിക്കില്ലന്നും കുറുവ ദ്വീപിലെ സന്ദര്‍ശകര്‍ക്ക് എര്‍പ്പെടുത്തിയ നിയന്ത്രണം മറിക്കടക്കന് അനുവിക്കില്ലന്നും കനത്ത വരള്‍ച്ച കൊണ്ട് ജലശയങ്ങള്‍ വറ്റിവരളുന്ന സമയത്ത് ഇത്തരം നീക്കം നടത്തുന്നത് വനം സംരക്ഷണത്തിന്റെ ഭാഗമല്ലന്നും വനം നശിപ്പിക്കുന്നതിന് തുല്യമെന്നും യോഗം വിലയിരുത്തി.യോഗത്തില്‍ അലക്സ് ജോസ് അധ്യക്ഷത വഹിച്ചു.രജിത്ത്കമ്മന, മഹേഷ്പനമരം, ഷിജു കൊമ്മയട്, ബക്കസ് എരുമതെരുവ്,അജേഷ്, റിയാസ്തിരുവാള് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍