വികസന പാതയില്‍ നല്ലൂര്‍നാട് ക്യാന്‍സര്‍ ആശുപത്രി; ആലോചനാ യോഗം നടത്തി
മാനന്തവാടി :ക്യാന്‍സര്‍ രോഗികള്‍ ഏറെയുളള ജില്ലയിലെ ഏക കാന്‍സര്‍രോഗ ആശുപത്രിയായ എടവക പഞ്ചായത്തിലെ അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയുടെ വികസനത്തിനായി ഒരുമിച്ചുളള പ്രവര്‍ത്തനത്തിന് വിഴിതെളിഞ്ഞു.ആര്.സി.സി മോഡല്‍ ആശുപത്രിയാക്കിഇതിനെ ഉയര്‍ത്തുന്നതിനുളള ആദ്യപടിയായി ജില്ലയിലെ ജനപ്രതിനിധികള്‍,കക്ഷിനേതാക്കള്‍ തുടങ്ങിയവരുടെ യോഗം ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്നു.ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നിട്ടുളളത്. പ്രാരംഭ തുടര്‍നടപടിയായി 10ന് ഉച്ചക്ക് രണ്ടിന് ആശുപത്രിയില്‍ വെച്ച് വിപുലമായ യോഗം നടക്കും. ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള റേഡിയോ തെറാപ്പി, കീമൊതെറാപ്പി യൂണിറ്റുകള്‍ ഉദ്ഘാടനത്തിന് സജ്ജമായിരിക്കയാണ്. കൂടതല്‍ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കി ഉന്നത നിലവാരത്തിലുള്ള ആശുപത്രിയായി ഉയര്ത്തിയാല്ആദിവാസികള് അടക്കമുളളവര്‍ക്ക് ഏറെ ഉപകാരപ്രദമാകും. ഇക്കാര്യങ്ങളിലുളളനടപടികള് വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. ജില്ലയിലെ എല്ലാതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിവര്ഷംനിശ്ചിത തുക കാന്‍സര്‍ ആശുപത്രിക്കായി നീക്കിവെക്കണെമന്ന അഭിപ്രായവുംഉയര്ന്നു. കിടത്തി ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തുക, കാന്റീന് ആരംഭിക്കുക,ഡോക്ടര്‍മാരുടെയും ജീവനക്കാരുടെ തസ്ഥിക സൃഷ്ടിക്കുക, ആശുപത്രിയുടെ പദവിഉയര്ത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നു.യോഗം എം.എല്‍.എ ഒ.ആര്. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പ്രീതാ രാമന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, പനമരംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, എടവക പഞ്ചായത്ത്പ്രസിഡന്റ് ഉഷാ വിജയന്, ഡിഎംഒ ഡോ. പി. ജയേഷ് , ജില്ലാ പഞ്ചായത്ത്അംഗങ്ങളായ എ. പ്രഭാകരന്, എ.എന്‍. പ്രഭാകരന്, നോഡല്‍ ഓഫിസര്‍ ഡോ. എം. സന്തോഷ്കുമാര്‍, പി.വി. ജോര്‍ജ്, മനു കുഴിവേലി, ഡാനിയല്‍ ജോര്‍ജ്, തങ്കമ്മ യേശുദാസ്, ഫാ.സെബാസ്റ്റ്യന്‍ പുത്തേന്‍, ജസ്റ്റിന് ബേബി, സജി ശങ്കര്‍, സൂപ്പി പള്ളിയാല്‍,പി.വി.എസ്. മൂസ, കൈപ്പാണി ഇബ്രാഹിം, വി.കെ. ശശിധരന്, ആന്‍ഡ്രൂസ് ജോസഫ്,ഒ.കെ. സാജിത്ത്, ജിതിന് ബാനു, കെ.എം. ഷിനോജ്, പടയന്‍ മുഹമ്മദ്, കെ.കെ.സി.മൈമൂന, ബിന്ദു ജോണ്‍, കടവത്ത് മുഹമ്മദ്, സി. അബ്ദുള്‍ അഷറഫ്, ജോസ് തലച്ചിറ,കമ്മന മോഹനന്, സി. അഖില്‍ പ്രേം, ഡോ. വി.പി. ഉസ്മാന്, എം. മുരളീധരന് എന്നിവര്‍പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍