വേനല്‍ കനത്തു; വിശ്രമമില്ലാതെ അഗ്നിശമന സേനാംഗങ്ങള്‍; തവിഞ്ഞാലില്‍ തീയണക്കാനെടുത്തത് മൂന്ന് മണിക്കൂറോളം; അഭിനന്ദനവുമായി നാട്ടുകാര്‍
വേനല്‍കനത്തതോടെ വിശ്രമമില്ലാതെ അദ്ധ്വാനിക്കേണ്ട ഗതികേടിലാണ് അഗ്നിശമന സേനാംഗങ്ങള്‍. ജില്ലയില്‍ ദിവസവും കുറഞ്ഞത് അഞ്ചിടങ്ങളിലെങ്കിലും തീപിടിക്കുന്നുണ്ടെന്നതാണ് നിലവിലെ സ്ഥിതി. ആധുനിക ഉപകരണങ്ങളുടെ അഭാവത്തിലും പ്രയോഗിക പരിജ്ഞാനം മാത്രം മുന്‍നിര്‍ത്തിയാണ് പല ജീവനക്കാരും 24 മണിക്കൂറും സേനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും ആക്ഷേപങ്ങള്‍ മാത്രം കേള്‍ക്കേണ്ടി വരുന്ന അഗ്നി ശമനസേനയക്ക് അഭിനന്ദനവുമായി തവിഞ്ഞാലിലെ നാട്ടുകാരെത്തിയിരിക്കുകയാണ്. തവിഞ്ഞാല്‍ കണ്ടത്താള്‍ ഭാഗത്ത് കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തം കാര്യമായി നാശനഷ്ടങ്ങളിലേക്ക് പോകാതെ പിടിച്ചുനിര്‍ത്തിയത് അഗ്നി ശമന സേനാംഗങ്ങളുടെ പരിശ്രമമാണെന്ന് നാട്ടുകാര്‍ പറയുന്നു.മാനന്തവാടി നഗരസഭയുടേയുംതവിഞ്ഞാലിന്റേയും അതിര്‍ത്തിയിലെ പത്മിനിയെന്ന വ്യക്തിയുടെ റബ്ബര്‍തോട്ടത്തിനാണ് കഴിഞ്ഞ ദിവസം ആറ് മണിയോടെ തീ പിടിച്ചത്. തുടര്‍ന്ന് പ്രദേശവാസികള്‍ തീയണക്കാന്‍ നോക്കിയെങ്കിലും ഫലപ്രാപ്തിയിലെത്താത്തതിനാല്‍ ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കകം ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയതായും തീ പൂര്‍ണമായും അണച്ചതായും നാട്ടുകാര്‍ പറയുന്നു. രാത്രി വൈകിയും അഗ്നി ശമന അംഗങ്ങള്‍ മെനക്കെട്ടാണ് തീ പൂര്‍ണമായും കെടുത്തിയത്. തക്ക സമയത്ത് സ്ഥലത്തെത്തി ജീവനക്കാര്‍ നടത്തിയ പ്രവര്‍ത്തനം കൊണ്ടാണ് സമീപത്തെ കാപ്പി, കുരുമുളക്, റബര്‍ തോട്ടങ്ങളും, അതോടൊപ്പം പരിസരത്തെ വീടുകളും അഗ്നിബാധയില്‍ നിന്ന് രക്ഷിക്കാനായതെന്നും നാട്ടുകാര്‍ പറയുന്നു. പലപ്പോഴും നാട്ടുകാരുടെ തമാശയ്ക്കും, കളിയാക്കലുകള്‍ക്കും വിധേയമാകുന്ന ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ക്ക് ഇത്തണ തവിഞ്ഞാലുകാരുടെ അഭിനന്ദനങ്ങള്‍ കൈനിറയെ ലഭിക്കുകയുണ്ടായി.
മാനന്തവാടി ഫയര്സ്റ്റേഷന് ഓഫീസര്‍ സിപി ഗീരീഷന്‍, ലീഡിങ് ഫയര്മാന് സെബാസ്റ്റ്യന്‍ ജോസഫ, ് ഫയര്മാന്മാരായ എവി വിനോദ് ,കെഎം ഷിബു , കെ ധനീഷ്, സിവി പ്രവിണ്‍ കുമാര്‍ ്രൈഡവര്‍ ഇജെ മത്തായി എന്നിവരാണ് തീയണക്കാന്‍ നേതൃത്വം നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍