ജില്ലാ ട്രഷറിക്ക് മുമ്പില്‍ കൂട്ടധര്‍ണ്ണ നടത്തി.
കല്‍പ്പറ്റ:സൗജന്യ ചികിത്സാ പദ്ധതി അടിയന്തിരമായി നടപ്പിലാക്കുക,ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ ട്രഷറിക്ക് മുമ്പില്‍ കൂട്ടധര്‍ണ്ണ നടത്തി.കൂട്ടധര്ണ്ണകെ.പി.സി.സി അംഗം എന്‍ ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ ഷുഹൈബ് വധം ഇടതുപക്ഷം കൈകാര്യം ചെയ്യുന്ന രീതിയെ എന്‍ ഡി അപ്പച്ചന് അപലപിച്ചു. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ നിന്ന് മറച്ചുപിടിക്കുന്നതിന് സി പി എം കാണിക്കുന്ന വ്യഗ്രതയെ അവരുടെ നിറം വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകത്തിലെ ഒന്നാം പ്രതിയായ പിണറായി വിജയന് നയിക്കുന്ന കേരള സര്‍ക്കാരിന്റെ നയമാണ്. കേരളത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ചാകരയാക്കി മാറ്റുന്നത്. കണ്ണൂരിലെ ഷുഹൈബ് വധം, പാലക്കാട്ടെ മധുവിന്റെ കൊലപാതകം എന്നിങ്ങനെ ദാരുണമായ സംഭവങ്ങളാണ് ഈ ഭരണത്തില്‍ നടന്നത്. പ്രതികളെ കേസില്‍ മാത്രമൊതുക്കി കാലക്രമേണ കുറ്റവിമുക്തമാക്കിയെടുക്കാമെന്ന സന്ദേശമാണ് പിണറായി വിജയന് സര്‍ക്കാര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് നല്‍കുന്നത്. ബി ജെ പിയുടെ ജാതിരാഷ്ട്രീയം വടക്കെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതകളെ പോലും നാണിപ്പിക്കുന്നതാണ്. സാംസ്ക്കാരിക കേരളത്തില്‍ നടക്കുന്ന നരഹത്യകള്‍. ഇതിനെതിരെ കേരളജനത പ്രതികരിക്കണമെന്ന് ആദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകുമാരന്മാസ്റ്റര് നേതൃത്വം നല്കിയ ധര്‍ണയില്‍ സി ജോസഫ്, ടി ഒ റെയ്മണ്‍, ടി കെ ജേക്കബ്ബ്, വേണുഗോപാല്‍ കീഴിശ്ശേരി, പൗലോസ് മാസ്റ്റര്‍, സണ്ണി മാസ്റ്റര്‍, ടി കെ സുരേഷ്, പി എം ജോസ് മാസ്റ്റര്‍, വിജയമ്മ ടീച്ചര്‍, ടി മൈമൂന, കല്യാണി രാഘവന്, സ്കറിയ പൗലോസ്, സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍