മാനന്തവാടി മത്സ്യമാര്‍ക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റുന്നതില്‍ അഴിമതിയെന്ന് പ്രതിപക്ഷം
മാനന്തവാടി മുനിസിപ്പാലിറ്റിയിലെ മത്സ്യ മാര്‍ക്കറ്റിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ട് അനുമതിയായതിനെ തുടര്‍ന്ന് മാര്‍ക്കറ്റിന്റെ നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്നതില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണം. പഴയ കെട്ടിടം പൊളിച്ചുമാറ്റുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം പൊളിച്ചതെന്നും ഇതുമൂലം നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷടമുണ്ടായതായും പ്രതിപക്ഷം ആരോപിച്ചു.കെട്ടിടം പൊളിച്ച് മാറ്റുന്നത് സംബന്ധിച്ച് മുനിസിപ്പാലിറ്റി ഭരണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയോ ക്വട്ടേഷന്‍ വിളിക്കുന്നത് സംബന്ധിച്ച് യാതൊരു വിധതീരുമാനവുമെടുത്തിട്ടില്ലെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.നിലവിലുള്ള കെട്ടിടത്തിന്റെ മൂല്യം നിര്‍ണ്ണയിക്കാതെ വളരെ രഹസ്യമായാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് ആരോപണം. പഴയ കെട്ടിടത്തിന് ലക്ഷങ്ങള്‍ ലഭിക്കുമെന്നിരിക്കേ കുറഞ്ഞ നിരക്കിനാണ് കെട്ടിടം പൊളിച്ച് മാറ്റാന്‍ നല്‍കിയത് . ഇതിന്നെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ഇരുമ്പ് ഷട്ടറുകളുള്ളതും പത്തോളം മുറികളുള്ളതും ഇഷ്ടികയും ഓടും കൊണ്ട് നിര്‍മ്മിച്ചതുമായ കെട്ടിടമാണ് ഇപ്പോള്‍ കുറഞ്ഞതുകയ്ക്ക് സ്വകാര്യവ്യക്തിക്ക് നല്‍കിയിരിക്കുന്നത്. ഇതുമൂലം ലക്ഷങ്ങളാണ് മുനിസിപ്പാലിറ്റിക്ക് നഷ്ടമായതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മത്സ്യ മാര്‍ക്കറ്റിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള ടെന്‍ഡര്‍ നല്‍കിയതിന് ശേഷമാണ് പഴയ കെട്ടിടം കെട്ടിടം പൊളിച്ച് മാറ്റാനുള്ള ക്വട്ടേഷന്‍ നല്കിയിരിക്കുന്നത്ച. ജനുവരി 12 നാണ് പുതിയ മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ 6091514 രൂപക്ക് ടെന്‍ഡര്‍ നല്കിയതെങ്കില് ജനുവരി 20 നാണ് നിലവിലുള്ള മത്സ്യ മാര്‍ക്കറ്റ് പൊളിച്ച് മാറ്റാന്‍ വെറും 55,000 രൂപക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഭരണസമിതിയില്‍ പോലും ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്യാതെ മത്സ്യ മാര്‍ക്കറ്റ് പൊളിച്ചു മാറ്റാന്‍ അനുമതി നല്‍കിയത് ഏറെ പ്രതിഷേധാര്‍ഹമാണെന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍