അപകടകെണിയൊരുക്കി തരുവണ ജംഗ്ഷന് റോഡ്; സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാവശ്യവുമായി പ്രദേശവാസികള്‍
തരുവണ-പടിഞ്ഞാറത്തറ റോഡില്‍ തരുവണ ജംഗ്ഷനോട് ചേര്‍ന്ന് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. വീതികൂടി നിരപ്പായ മേഖലയായതിനാല്‍ വാഹനങ്ങള്‍ അമിത വേഗതയിലാണ് ഈ ഭാഗത്തുകൂടി പോകുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. ഇതുവരെ ജീവഹാനിയൊന്നും സംഭവിക്കാത്തതിനാലാണ് പലപ്പോഴും അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മാത്രം മൂന്ന് അപകടങ്ങള്‍ ഈ മേഖലയില്‍ സംഭവിച്ചതായി പ്രദേശവാസികള്‍ പറയുന്നു.
സമീപത്തുള്ള വിദ്യാലയത്തിലെ കുട്ടികളും, മറ്റ് കാല്‍നടയാത്രക്കാരും റോഡരികിലൂടെ പോകുമ്പോള്‍ പലതവണ തലനാരിഴയ്ക്കാണ് അപകടം വഴിമാറുന്നത്. വെള്ളമുണ്ട ഭാഗത്തുനിന്നും, പടിഞ്ഞാറത്തറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അമിത വേഗതയിലാണ് ഇതുവഴി കടന്നുപോകുന്നത്. ഗട്ടറുകളും മറ്റുമില്ലാത്തതിനാല്‍ സുഗമമായി വാഹനം െ്രെഡവ് ചെയ്യാമെന്നുള്ളതുകൊണ്ടാണ് പലപ്പോഴും വാഹനങ്ങള്‍ അമിത വേഗത്തില്‍ ഇതിലൂടെ പോകുന്നത്. തിരക്കേറിയ അങ്ങാടിയായതിനാല്‍ ഏതുസമയവും ജനതിരക്കും വാഹനതിരക്കും ഇവിടെ പതിവാണ്. അതുകൊണ്ടുതന്നെ അപകടസാധ്യതയും കൂടുതലാണ്. ഇന്നലെ കാറും പിക് അപ്പും കൂട്ടിയിടിച്ച് വാഹനങ്ങള്‍ക്ക് നാശന്ഷടം സംഭവിച്ചിരുന്നു. അതിനുമുമ്പുള്ള ദിവസമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരുക്കേറ്റിരുന്നു.
പലപ്പോഴും വാഹനങ്ങള്‍ക്കാണ് സാരമായി നാശനഷ്ടങ്ങള്‍ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ കാര്യമായ രീതിയിലുള്ള ശ്രദ്ധ ഈ വിഷയത്തില്‍ വന്നിട്ടില്ലെന്നുള്ളതാണ് വാസ്തവം. കൂടുതല്‍ അപകടങ്ങളിലേക്ക് വഴിവെക്കാതിരിക്കാന്‍ എത്രയും പെട്ടെന്ന് പ്രസ്തുത റോഡരികില്‍ സൂചന ബോര്‍ഡുകളോ, മറ്റ് സംവിധാനങ്ങളോ ഒരുക്കണമെന്നാണ് വ്യാപാരികളുടേയും, പ്രദേശവാസികളുടേയും ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍