മുനിസിപ്പാലിറ്റിയുടെ ചൂഷണം അവസാനിപ്പിക്കണം : മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്
മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റി ലൈസന്‍സിന്റെ പേരിലും തൊഴില്‍ നികുതിയുടെ പേരിലും നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. തൊഴില്‍ നികുതി പിരിക്കുന്നത് സംബന്ധിച്ച് മുനിസിപ്പാലിറ്റി അധികൃതരും വ്യാപാര സംഘടനകളും ചര്‍ച്ച ചെയ്ത് ധാരണ ഉണ്ടാക്കിയിരുന്നു കഴിഞ്ഞ വര്‍ഷം അടച്ച തൊഴില്‍ നികുതിയുടെ രശീതി കാണിച്ചാല്‍ തൊട്ടടുത്ത സ്ലാബ് പ്രകാരം അടക്കാന്‍ സൗകര്യമുണ്ടാക്കിയാണ് തീരുമാനമാക്കിയത് എന്നാല്‍ ഈ തീരുമാനത്തിന് വിരുദ്ധമായ തൊഴില്‍ നികുതി നിരക്കാണ് ഉദ്യോഗസ്ഥര്‍ വാങ്ങിക്കൊണ്ടിരിക്കുന്നതെന്നും മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് ആരോപിച്ചു.ലൈസന്‍സ് ഫീസ് ഈടാക്കുന്നത് മാനദണ്ഡമനുസരിച്ചല്ല.ചെറിയ സംരംഭകര്‍ക്കം ചെറുകിട വ്യാപാരികള്‍ക്കും ഭീമമായ തുകയാണ് ഉദ്യോഗസ്ഥര്‍ നിശ്ചയിക്കുന്നത്... ഇത് ഏത് നിയമമനുസരിച്ചാണെന്ന് പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.. 'ഇന്സ്റ്റിറ്റിയൂഷന് ഫീസ് എന്ന പേരില്‍ ഈ കാറ്റഗറിയില്‍ വരാത്തവര്‍ക്കും മുന്‍കാല പ്രാബല്യം കണക്കാക്കി വന്‍ തുകയാണ് ഈടാക്കി കൊണ്ടിരിക്കുന്നത്.. ഇത് അനുവദിക്കില്ല.
കെട്ടിട നികുതി അടച്ചാലെ ലൈസന്‍സ് അനുവദിക്കു എന്ന നിയമവിരുദ്ധ നിര്‍ദ്ദേശം അപ്രായോഗികമാണ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നികുതി പിരിച്ചെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടിമര്‍ച്ചന്റ്സ് അസോസിയേഷന് മുനിസിപ്പാലിറ്റി ഭരണ സമിതിക്ക് പരാതി നല്കി.. നിയമ വിരുദ്ധമായി നികുതികള്‍ പിരിച്ച് വ്യാപാരികളെയും സംരംഭകരെയും ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥ നീക്കത്തിനെതിരെ വേണ്ടിവന്നാല്‍ ശക്തമാക്ക പ്രക്ഷോദം സംഘടിപ്പിക്കാന്‍ മര്‍ച്ചന്റ്സ് അസോസിയേഷന് തീരുമാനിച്ചു.വ്യാപാരികള്‍ നേരിട്ട് ലൈസന്‍സ് പുതുക്കാന്‍ ഓഫീസിലെത്തിയാല്‍ വന്‍ തുക ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടതാണ് പരാതിക്കിടയാക്കിയത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍