നഗരസഭ കൗണ്‍സിലര്‍ ഹുസൈനെതിരെ പോസ്റ്റര്‍ പ്രചരണവുമായി എസ്ഡിപിഐ; ഹുസൈന് രാജിവെക്കുന്നതുവരെ സമരമെന്ന് എസ്ഡിപിഐ
മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 32ാം ഡിവിഷന് കൗണ്‍സിലര്‍ ഹുസൈന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി രംഗത്ത്. ഹുസൈന് വിധവ ഫണ്ടില്‍ നിന്നും തുക തിരിമറി നടത്തിയെന്നും, സ്വകാര്യ വ്യക്തിയില്‍ നിന്നും അകാരണമായി 20000 രൂപ കൈക്കൂലി വാങ്ങിയെന്നും ആരോപിച്ച് എസ്ഡിപിഐ വ്യാപകമായി പോസ്റ്റര്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്. പിച്ചചട്ടിയില്‍ കയ്യിട്ട് വാരിയ കൗണ്‍സിലറുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയതായും കൈക്കൂലി വാങ്ങിയതിലൂടെ തികഞ്ഞ സത്യപ്രതിജ്ഞ ലംഘനമാണ് ഹുസൈന് നടത്തിയതെന്നും അതുകൊണ്ടുതന്നെ ഹുസൈന് രാജി വെക്കുന്നതുവരെ തങ്ങള്‍ സമരം നടത്തുമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു.മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 34ാം ഡിവിഷന് പുത്തന്‍പുര കോളനിയിലുള്ള വിധവയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് വേണ്ടി മുട്ടില്‍ യത്തീംഖാന നല്കിയ വിധവ ഫണ്ടില്‍ നിന്നും ഹുസൈന് തിരിമറി നടത്തിയതായും, പോലീസിന് നല്‍കാനെന്നും പറഞ്ഞ് മറ്റൊരു പരാതിക്കാരനില്‍ നിന്നും 20000 രൂപ കൈക്കൂലി വാങ്ങിയതായും എസ്ഡിപിഐ ആരോപിച്ചു. അതുകൊണ്ടുതന്നെ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 32ാം ഡിവിഷന് കൗണ്‍സിലറായ ഹുസൈന് രാജിവെക്കണമെന്ന് എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ പിച്ചചട്ടിയില്‍ കയ്യിട്ട് വാരിയ കൊണ്സിലറുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയതായും കൈക്കൂലി വാങ്ങിയതിലൂടെ തികഞ്ഞ സത്യപ്രതിജ്ഞ ലംഘനമാണ് കൗണ്‍സിലര്‍ ചെയ്തിരിക്കുന്നതെന്നും അതിനാല്‍തന്നെ ഹുസൈന് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും എസ്ഡിപിഐ പ്രസ്താവിച്ചു. ഹുസൈന് രാജിവെക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും എസ്ഡിപിഐ മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഹുസൈനെതിരെ എസ്ഡിപിഐ പോസ്റ്റര്‍ പ്രചരണവും ആരംഭിച്ചിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍