എരുമാട് മഖാം ഉറൂസ് മാര്‍ച്ച് 2 മുതല്‍ 9 വരെ
മാനന്തവാടി:കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് മാര്‍ച്ച് 2 മുതല്‍ 9 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍. കേരളത്തില്‍ നിന്നും നാനാജാതി മതസ്ഥരടക്കം ആയിരങ്ങള്‍ ഉറൂസില്‍ പങ്കാളികളാവുമെന്നും സംഘാടകര്‍ പറഞ്ഞു.രണ്ടിന് ജുമഅനിസ്ക്കാരത്തിനു ശേഷം നടക്കുന്ന മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്മാട്ടൂല് നേതൃത്വം നല്‍കും.ബിഎം ഉസ്മാന് ഹാജി പതാക ഉയര്ത്തുംയ. രണ്ട് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് നടക്കുന്ന സമൂഹ വിവാഹം ചടങ്ങുകള്‍ക്ക് സിഎം മുഹമ്മദ് മുസ്ല്യാര്‍ ഹാഫിള് മുഹമ്മദ് ജുനൈദ് സഖാഫി സയ്യിദ് സാലിം സഖാഫി കോയമ്മ തങ്ങള്‍ എരുമാട് ആ മു ഹാജി എന്നിവര്‍ നേതൃത്വം നല്‍കും രാത്രി ഏഴ് മണിക്ക് നടക്കുന്നമത പ്രഭാഷണ ചടങ്ങില്‍ ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ ഉസ്താദ് മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം എന്നിവര്‍ പങ്കെടുക്കും രാത്രി 10 മണിക്ക് രിഫാഈ റാത്തീബ് നടത്തപ്പെടും മൂന്നിന് രാവിലെ 10 മണിക്ക് നടത്തുന്ന ദുആ മജ്ലിസിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കൂറ ഉള്ളാള്‍ നേതൃത്വം നല്‍കും രാത്രി 8 മണിക്ക് ദിഖ് റ് ഹല്‍ഖക്ക് സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും നാലിന് രാത്രി 7 മണിക്ക് ഖത്തം ദുആയക്ക് സയ്യിദ് ശിഹാബുദ്ദീന് അല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും 5 ന് ഉച്ചക്ക് 12 മണിക്ക് നടത്തപ്പെടുന്ന മത സൗഹാര്‍ദ്ദ സമ്മേളനം സയ്യിദ് ഇബ്രാഹിം ഖലീല്‍ ഖുഹാരി കടലുണ്ടി ഉല്‍ഘാടനം ചെയ്യും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ സംബന്ധിക്കും ആറിന് രാത്രി 8 മണിക്ക് നൗഫല്‍ സഖാഫി കളസയും ഏഴിന് പേരോട് അബ്ദുറഹിമാന് സഖാഫിയുംമത പ്രഭാഷണം നടത്തും. എട്ടിന് രാത്രി ഏഴ് മണിക്ക് സ്വലാത്ത് മജ്ലിസിന് സയ്യിദ് സാലിം സഖാഫി അല്‍ ബുഹാരി നേതൃത്വം നല്‍കും.ഒമ്പതിന് സമാപന സമ്മേളനം ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത ജനറല്‍ സിക്രട്ടറി പ്രൊ' ആലിക്കുട്ടി മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്യും.ബി എം ഉസ്മാന് ഹാജി അദ്ധ്യക്ഷത വഹിക്കുീ
പാണക്കാട്സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ജലീല്‍ സഖാഫി, ഉസ്മാന് മുസ്ലിയാര്, അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍