നീതി നിഷേധത്തിനെതിരെ കെ.സി.വൈ.എം അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.
കല്‍പ്പറ്റ: വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ ലഭിക്കാന്‍ വേണ്ടി വയനാട് കളക്ടറേറ്റിന് മുന്പില് 900 അധികം ദിവസങ്ങളായി നീതിക്ക് വേണ്ടി സമരം ചെയ്യുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.സി.വൈ.എം പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.വയനാടന്‍ ജനതയും വ്യത്യസ്ത മതസാമൂഹ്യ രാഷ്ട്രീയ നേതൃത്വവും കാഞ്ഞിരത്തിനാല്‍ കുടുംബത്തോടൊപ്പമാണ് എന്നത് കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം ജനകീയ വിഷയമായി എല്ലാവരും ഏറ്റെടുത്തു.എന്നിട്ടും യാതൊരു തരത്തിലുമുള്ള തീരുമാനമാകാതെ ചുവപ്പു നാടയില്‍ കുടുങ്ങി കിടക്കുന്ന ഈ കുടുംബത്തിനു വേണ്ടിയാണ് കെസിവൈഎം സമരം. കാഞ്ഞിരത്തിനാല്‍ ഭൂമി െ്രെപവറ്റ് ഫോറസ്റ്റ് ആക്കി 2013 ല്‍ പുറപ്പെടുവിച്ച വിജ്ഞാപനം നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള വിജ്ഞാപനമാകയാല് അത് റദ്ദ് ചെയ്യുക, കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അമിക്കസ്ക്യൂറിയെ നിയമിക്കുക, വിവിധ സര്‍ക്കാരുകള്‍ നിയമിച്ച കമ്മീഷന് റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത് .കെ.സി.വൈ.എം മാനന്തവാടി രൂപത മുന്‍ പ്രസിഡന്റും കെ സി വൈ എം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗവുമായ എബിന് മുട്ടപ്പള്ളി, കെ.സി.വൈ.എം മാനന്തവാടി രൂപത ട്രഷറര്‍ അഖില്‍ പള്ളത്ത്, എന്നിവരാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വേണ്ടി നിരാഹാരം കിടക്കുന്നത് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍