വെളുകൊല്ലിയില്‍ വന്യജീവി ശല്ല്യം രൂക്ഷം: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്;നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
പുല്‍പ്പള്ളി:കുറിച്ചിപ്പറ്റ,പാക്കം,വെളുകൊല്ലി പ്രദേശങ്ങളിലെ വന്യജീവി ശല്ല്യത്തിന് പരിഹാരം തേടി നാട്ടുകാര്‍ കുറിച്ചിപ്പറ്റയില് റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു.പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ ശല്ല്യത്തില്‍ പൊറുതിമുട്ടിയ നാട്ടുകാരാണ് ഇന്ന് രാവിലെ മുതല്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.കഴിഞ്ഞദിവസം രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ വെളുകൊല്ലി കാട്ടുനായ്ക്ക കോളനിയിലെ കാളന് പരുക്കേറ്റിരുന്നു.ശനിയാഴ്ച്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാളന് ആനക്ക് മുന്നില്‍പ്പെടുകയായിരുന്നു.രാത്രിയായതിനാല്‍ സംഭവം പുറംലോകം അറഞ്ഞിരുന്നില്ല.ഞായറാഴ്ച്ച രാവിലെ കോളനിക്കടുത്തുള്ള വയലില്‍ കാളനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.കാളന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.മാസങ്ങളായി പ്രദേശത്ത് കാട്ടാന,കടുവ എന്നിവയുടെ ശല്ല്യം രൂക്ഷമാണ്.കാട്ടാനയുടെ ആക്രമണത്തില്‍ ഒരുമാസത്തിനിടെ ഇത് രണ്ടാമത്തെയാള്‍ക്കാണ് പരുക്കേല്‍ക്കുന്നത്.
പ്രതിഷേധ സൂചകമായി നാട്ടുകാര്‍ കുറിച്ചി പറ്റയില് പുല്‍പ്പള്ളി -മാനന്തവാടി റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു.തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തകര്‍ന്ന ട്രഞ്ച് , തകര്‍ന്ന ഫെന്‍സിംഗ് നന്നാക്കും, ജനവാസ മേഖലയില്‍ ആവശ്യമുള്ള സ്ഥലത്ത് കല്മതില് നിര്‍മ്മിച്ച് സുരക്ഷയൊരുക്കും,കാളന്റെ ചികിത്സാ ചിലവ് നല്‍കും എന്നീ ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ജില്ലാ പഞ്ചായത്തംഗം ഒ.ആര് രഘു, ഗ്രാമ പഞ്ചായത്തംഗങ്ങള്‍ ആയ സി എ മുഹമ്മദ്, അനില്‍ മോന്, ചെതലയം റെയ്ഞ്ചര്‍ നിധിന് ലാല്‍, പുതുപ്പള്ളി എസ് ഐ ജോസ് തുടങ്ങിയവര്‍ റോഡുപരോധത്തെ തുടര്‍ന്നുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍