മധുവിന്റെ കൊലപാതകം; സിപിഎം നിലപാട് വ്യക്തമാക്കണം :ബി.ജെ.പി
കല്‍പ്പറ്റ : പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ അതി ക്രൂരമായി കൊലചെയ്തതില് പ്രതിഷേധിച്ചു കൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് കളക്ട്രേറ്റ് പടിക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചു .ഉത്തരേന്ത്യയിലെ അതിക്രമങ്ങളുടെ പേരില്‍ പ്രധാന മന്ത്രി രാജി വെക്കണമെന്ന് ചാനലിലെ അന്തിചര്‍ച്ചയില്‍ ഘോര ഘോരം വീമ്പിളക്കുന്ന എം ബി രാജേഷും, ആദിവാസി വകുപ്പ് മന്ത്രി എ കെ ബാലനുമടക്കമുള്ള, സി പി എം നേതാക്കന്മാരുടെ നിലപാടറിയാന്‍ കേരളം കാത്തിരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് മേഖല അധ്യക്ഷന്‍ വി വി രാജന് പറഞ്ഞു.ഇത്തരത്തില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുവാന് സംസ്ഥാനത്ത് സാഹചര്യമൊരുക്കുന്ന ആഭ്യന്തരവകുപ്പ് കൂടി വഹിക്കുന്ന മുഖ്യമന്ത്രി ക്ക് 5 വര്‍ഷം കഴിയുമ്പോള്‍ മധുവിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് സ്വയം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു .ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു.പി സി മോഹനന് മാസ്റ്റര്‍ ,പള്ളിയറ രാമന് കെ സദാനന്ദന് .കൂട്ടാറാ ദാമോദരന്‍ ,പിജി ആനന്ദ് കുമാര്‍ .കെ മോഹന്‍ ദാസ് ,ഇരുമാട്ടുര് കുഞ്ഞാമന് ,പി എം അരവിന്ദന് .ആരോടാ രാമചന്ദ്രന് ,തുടങ്ങിയവര്‍ സംസാരിച്ചു.ടൗണില്‍ നിന്നും വായ്മൂടി കെട്ടി കൈകള്‍ ബന്ധിച്ചു നടത്തിയ മാര്‍ച്ചിന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഖില്‍ പ്രേം , ടി എം സുബീഷ് രാധ സുരേഷ് ,ജയാ രവീന്ദ്രന് തുടങ്ങിയവര്‍ നേതൃത്ത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍