സാധാരണ ചെറുകിട ഹോട്ടലുകളെ ജി.എസ്.ടി.യില്‍ നിന്നും ഒഴിവാക്കണം:കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്
കല്‍പ്പറ്റ:ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന വിധത്തിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കരിനിയമത്തിന്നെതിരെ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ആയിരക്കണക്കിനാളുകള്സ്വയം തൊഴില്‍ കണ്ടെത്തുകയും ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുകയും ചെയ്യുന്ന ഈ മേഖലയെ തകര്‍ക്കുന്ന രീതിയിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കരിനിയമത്തിനെതിരേയും ജി.എസ്.ടി.യിലെ അപാകതകള്‍ പരിഹരിക്കുക,ഹോട്ടല്‍ ഭക്ഷണത്തെ ജി.എസ്.ടി.യില്‍ നിന്ന് ഒഴിവാക്കുക,യാതൊരു മാനദണ്ഡവുമില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ അടച്ചുപൂട്ടുക,പഞ്ചായത്ത്/മുനിസിപ്പാലിറ്റികളുടെ ഡി.എല്‍.ഒ.ലൈസന്‍സ് പുതുക്കുന്നതിനുള്ള മാനദണ്ഡം ലഘൂകരിക്കുക,മാലിന്യ വിഷയത്തില്‍ ഹോട്ടലുകളെ പ്രതിയാക്കുന്ന പഞ്ചായത്ത് മുനിസിപ്പാലിറ്റികളുടെ അന്യായനടപടി അവസാനിപ്പിക്കുക,പാചകവാതകത്തിന്റേയും അവശ്യസാധനങ്ങളുടേയും വിലവര്‍ദ്ധന നിയന്ത്രിക്കുക,രാജ്യം വന്‍സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളുടെ ഉപജീവന മാര്‍ഗ്ഗമായ ഈ മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.ധര്‍ണ്ണ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പ്രാണിയത്ത് അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറര്‍ സാജന് പൊരുന്നിക്കല്‍ സ്വാഗതം പറഞ്ഞു.സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ജയപാല്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജി.കെ.പ്രസാദ്,സംസ്ഥാന സെക്രട്ടറിമാരായ എന്‍.സുഗുണന്,പി.ആര്.ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. അഹമ്മദ് ഹാജി,പി.പി.പ്രേമന്,എന്‍,അബു,പി.അരവിന്ദന്,പി.അസ്ലം,ബിജു മന്ന,വി.ശശി,പി.പുഷ്പ,എം.പ്രസീത,നിയാസ് തൈവളപ്പില്‍,പി.എം.ശിഹാബ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍