പത്താമത് വി.സി സ്മാരക പുരസ്ക്കാരം ബാലന് വേങ്ങരക്ക്.
പത്താമത് വി.സി സ്മാരക പുരസ്ക്കാരം യുവസാഹിത്യകാരന് ബാലന് വേങ്ങരക്ക്. കവി വി സി ബാലകൃഷ്ണപണിക്കര്‍ സ്മാരക ഗ്രന്ഥാലയം വര്‍ഷംതോറും നടത്തി വരുന്ന പുരസ്ക്കാരം കവിയുടെ നൂറ്റിമുപ്പതാമത് ജന്മദിന ചടങ്ങില്‍ വെച്ച് ഫെബ്രുവരി 25ന് സമ്മാനിക്കും. പ്രശസ്തിപത്രവും ഫലകവും കിഴിയും അടങ്ങുന്നതാണ് പുരസ്കാരം . 1995ലെ മികച്ച കഥയില്‍ ഒന്നായി ആദിപര്‍വ്വത്തിലെ മേല്ക്കുരയില്ലാത്ത ഭൂമി നിരൂപകന് എം.കെ.ഹരികുമാര്‍ കഥാ വാരികയില്‍ തെരഞ്ഞെടുത്തു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തിലെഴുതിയ പെന്‍ഗ്വിനുകള്‍ പറന്നുയരുന്നു എന്ന കഥ ഇക്കോഫാസിസം പ്രമേയമാക്കിയ നിലയില്‍ നിരൂപകശ്രദ്ധ നേടി. 1997ല്‍ പെന്‍ഗ്വിനുകള്‍ പറന്നുയരുന്നു കഥാസമാഹാരം മള്‍ബെറി പുറത്തിറക്കി. 2012ല്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച എസ്കിമോ ഇരപിടിക്കുന്ന വിധം എന്ന നോവല്‍ ആ വര്‍ഷത്തെ മികച്ച എട്ടു നോവലുകളില്‍ ഒന്നായി നിരൂപകന് ഡോ. എം.തോമസ് മാത്യു ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ തെരഞ്ഞെടുത്തു. 2016 മാതൃഭുമി ബുക്സ് പുറത്തിറങ്ങിയ നദികളാകാന്‍ ക്ഷണിക്കുന്നു എന്ന നോവല്‍ വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വിഹ്വലതകള്‍ വരച്ചുകാട്ടുന്നതാണ്. രണ്ട് നോവലുകളും ആറ് മാസത്തിനുള്ളില്‍ രണ്ടാം പതിപ്പിറക്കിയവമാണ്. പുതിയ നോവല്‍ ആസിസ് ഫെയിംസ് ഡി.സി ബുക്സ് പുറത്തിറക്കും. കല്‍പ്പറ്റയില്‍ താമസിക്കുന്ന ഇദ്ദേഹം വെങ്ങപ്പള്ളി വില്ലേജ് ഓഫീസിലെ ജീവനക്കാരനാണ്. ഭാര്യ: ഖൈറുന്നിസ കെ. (അധ്യാപിക), മക്കള്‍: മിന്‍സ് (നവോദയ പൂക്കോട് ഒന്‍പതാം ക്ലാസ് ) ദില്‍സ് (ജി.എല്‍.പി.എസ്കല്പ്പറ്റ മൂന്നാം ക്ലാസ് )
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍