വയോജന കര്‍ഷകര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: കേന്ദ്ര കേരള സര്‍ക്കാരുകള്‍ പൊതു ബഡ്ജറ്റില്‍ കര്‍ഷക ജനവിഭാഗങ്ങളെ പൂര്‍ണ്ണമായി അവഗണിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നടപടികളില്‍ പ്രതിഷേധിച്ച് വയോജന കര്‍ഷകര്‍ ഹരിത സേനയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കാര്‍ഷിക പ്രതിസന്ധികളില്‍പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് രാജ്യമൊട്ടാകെ ആത്മഹത്യ ചെയ്യുന്നത്.രാജ്യത്ത് ഏറ്റവും കുറവ് മഴ ലഭിച്ച വയനാട് ജില്ലയില്‍ കര്‍ഷകര്‍ ജീവിക്കാന്‍ വഴി കാണാതെ നട്ടം തിരിയുകയും ആത്മഹത്യയിലേക്ക് നീങ്ങുകയുമാണ്. എന്നാല്‍ പൊതു ഖജനാവിലെ മുഴുവന്‍ തുകയും ചില വിടുന്നത് ഉദ്യോഗസ്ഥര്‍ക്കും, ജനനേതാക്കള്‍ക്കും സുഖജീവിതം നയിക്കുന്നതിനുമാണ്. ഇത് നിലനിര്‍ത്തിക്കൊണ്ടു പോകുവാന്‍ എല്ലാതരത്തിലുമുള്ള പൊതു കടവും വാങ്ങി കൂട്ടുകയും ജനങ്ങളുടെ മേല്‍ ഭാരിച്ച നികുതികള്‍ ചുമത്തുകയുമാണ്. കര്‍ഷകര്‍ സകലതും നഷ്ടപ്പെട്ട് പൊതുനിരത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് കര്‍ഷകരെ പരിപൂര്‍ണ്ണമായി സംരക്ഷിക്കുവാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നും 922 ദിവസമായി കളക്ടറേറ്റ് പടിക്കല്‍ സത്യാഗ്രഹമിരിക്കുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതിലഭ്യമാക്കുവാന്‍ ഭരണകൂടം ഇനിയും അലംഭാവം കാണിക്കരുത്.കര്ഷകന് മാന്യമായ ശബളവും പെന്‍ഷനും എത്രയും വേഗം അനുവദിച്ച് കിട്ടണം.കാര്‍ഷിക പെന്ഷന് 6000 രൂപയാക്കുക, കര്ഷകന് പരിതി നിശ്ചയിക്കാതെ പെന്ഷന് നല്‍കുക, എല്ലാ കാര്‍ഷികവിളകള്‍ക്കും മാന്യമായ താങ്ങുവില നല്‍കുക, വയോജന കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതി തള്ളുക ,വയോജനങ്ങള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ധര്‍ണ്ണ എം.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.സി.യു.ചാക്കോ, പി.എന്‍. സുധാകര സ്വാമി, ജോസ് പുന്നക്കല്‍, കെ.പി.ജോര്‍ജ്, തോമസ് വാഴയില്‍, എം.എ.അഗസ്റ്റിന്, എം.കെ.ഹുസൈന്, എന്‍.എ. വര്‍ഗ്ഗീസ്, ജോസ് പാലിയാണ, ടി.ആര്.പോള്‍, എ.ഭാസ്ക്കരന്‍, കൃഷ്ണന്‍കുട്ടി മണപ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍