കല്ലോടി ക്ഷീരസംഘത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം;ഭരണസമിതി
മാനന്തവാടി:ക്ഷീരകര്‍ഷകര്‍ക്ക് ജില്ലയില്‍ തന്നെ ഉയര്‍ന്ന വിലയും പ്രോത്സാഹനവിലയും നല്കുന്ന കല്ലോടി ക്ഷീരസംഘത്തിനെതിരെ ചില തല്‍പ്പര കക്ഷികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഒറ്റമുറി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വന്ന സംഘത്തിന് ഇന്ന് നാലിടങ്ങളില്‍ സ്വന്തം സ്ഥലവും കെട്ടടവും സ്വന്തം വാഹനവും ഉണ്ട്. പ്രതിദിനം4000 ലിറ്റര്‍ പാല് സംഭരിക്കുന്ന സംഘം കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്റ്നടത്തിപ്പിലും എ ക്ളാസിലാണുളളത്. ഓഡിറ്റ് റിപ്പോര്‍ട്ടിലൊ മറ്റ്പരിശോധനകളിലൊ ഒരു തരത്തിലുളള ക്രമക്കേടോ ധനാപഹരണമോ നടന്നതായികാണിച്ചിട്ടില്ല.കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും മത്സരിച്ച് ദയനീയമായി പരാജയപ്പെട്ടചിലരാണ് സംഘത്തെ തകര്‍ക്കുന്നതിനായി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്.യാഥാര്ത്യം മനസിലാക്കി അപവാദ പ്രചാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവ്യക്തികളും ഇവരെ പിന്തുണക്കുന്ന പ്രസ്ഥാനങ്ങളും പിന്മാറണമെന്ന് സംഘം ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പൗലോസ് മാളിയേക്കല്‍, ഭരണസമിതി അംഗങ്ങളായ ജോണി, കൂഴിമുളളില്, ജോണ്‍ കൊളകാട്ടുറിയില്, ലൈസ ചെറുപ്ലാവില്‍,സെക്രട്ടറി സജി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍