മാനന്തവാടിയിലെ ഹോട്ടലുകളില്‍ മുനിസിപ്പാലിറ്റി ആരോഗ്യവകുപ്പിന്റെ വ്യാപക റെയിഡ്; ആറോളം ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
മാനന്തവാടിയിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടല്‍ ബ്രഹ്മഗിരി, പ്രീത, വൈന്ബെറി, സിആര്‍ മെസ് ഹൗസ്, അമ്മ മെസ് ഹൗസ്, വിന്നേഴ്സ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍ പിടിച്ചെടുത്തത്. ഫ്രിഡ്ജിലും,ഫ്രീസറിലുമായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയതെന്നും ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും ദിനങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പഴകിയ ചോറ്, നെയ്ച്ചോറ്,ചിക്കന്‍, പോത്തിറച്ചി,പൊറോട്ട,ചപ്പാത്തി മുതലായവയാണ് പിടിച്ചെടുത്തത്. ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി പിഴയീടാക്കാനാണ് ആദ്യഘട്ടത്തില്‍ തീരുമാനമെന്ന് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെടി തുളസീധരന്‍ പറഞ്ഞു. തുടര്‍ന്നും വരുംദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.
ള്ളിയൂര്ക്കാവ് പ്രമാണിച്ച് അടുത്ത മാസം തുടക്കം മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും പരിശോധന നടത്തുമെന്നും കാവില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് തന്നെ മുഴുവന്‍ സമയവും ഉണ്ടാകുമെന്നും അദ്ധേഹം അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളെ അപേക്ഷിച്ച് മാനന്തവാടിയിലെ മിക്ക ഹോട്ടലുകളും ശുചിത്വത്തില്‍ മുന്നിലാണെന്നും ചിലയിടങ്ങളില്‍ മാത്രമാണ് വീഴ്ചകള്‍ കണ്ടെത്തിയുള്ളൂവെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍ ആര് ശശി, പിടി ബിനോജ് , സുധീപ് തുടങ്ങിയവര്‍ റെയിഡിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍