'കുടിനീരിനായി യുവതയുടെ കാവല്‍' ഡി.വൈ.എഫ്.ഐ. തടയണ നിര്‍മ്മാണം ആരംഭിച്ചു.
'കുടിനീരിനായി യുവതയുടെ കാവല്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ. ജില്ലയില്‍ തടയണ നിര്‍മ്മാണം ആരംഭിച്ചു. നൂറിലധികം കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടയണ നിര്‍മ്മിച്ചു. കാലാവസ്ഥ വ്യതിയാനവും മഴ ലഭ്യതക്കുറവും കാരണം വലിയ വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് തടയണ നിര്‍മ്മാണം ഡി.വൈ.എഫ്.ഐ ഏറ്റെടുത്തത്. തടയണ നിര്‍മ്മാണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബാവലിയില്‍ കബനീ നദിക്ക് കുറുകെ തടയണ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ നിര്‍വ്വഹിച്ചു.ഒ.ആര്.കേളു എം.എല്‍.എ , എ.എന്‍.പ്രഭാകരന്, പി.വി.സഹദേവന്, കെ.എം.വര്‍ക്കി, ശങ്കരന് , കെ.മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു. ബാവലിയിലെ തടയണ നിര്‍മ്മാണത്തിന് ജില്ലാ സെക്രട്ടറി കെ.റഫീഖ്, പ്രസിഡന്റ് കെ.പി.ഷിജു , സി.ജി.പ്രത്യുഷ് , കെ.എം.ഫ്രാന്‍സിസ് , പി.എ.മുഹമ്മദ് , കെ.ആര്. ജിതിന്, അനീഷ്.കെ.ആര്, അജീഷ് സി ഡി , അജിത് വര്‍ഗ്ഗീസ് , ഹാരിസ് ബാവലി , കണ്ണന് കാട്ടാക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്കി.
തടയണ നിര്‍മ്മാണത്തിന് പുറമേ ജലസംരക്ഷണത്തിനായി വിവിധ പരിപാടികള്‍ ഡി.വൈ.എഫ്.ഐ ആലോചിച്ചിട്ടുണ്ട്. ഓരോ ഡി.വൈ.എഫ്.ഐ അംഗവും അഞ്ച് മഴക്കുഴികള്‍ എന്ന നിലയില്‍ ജില്ലയില്‍ ആറ് ലക്ഷത്തോളം മഴക്കുഴികള്‍ എന്ന ക്യാംപയിന് ഉള്‍പ്പെടെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആലോചിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍