വീടിന് ഭീഷണിയായ മരം മുറിച്ച് മാറ്റാന്‍ നടപടിയില്ല; കുടുംബം വീട്ടില്‍ കഴിയുന്നത് ജീവന് പണയം വെച്ച്
മാനന്തവാടി: വീടിന് ഭീഷണിയായ മരം മുറിച്ച് മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ഭീതിയോടെ കഴിയുകയാണ് ഒരു കുടുംബം.വര്‍ഷങ്ങളായി നിവേദനവുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും നടപടി ഒന്നുമുണ്ടാവാത്തതിനാല് ഏറെ ദുരിതമനുഭവിക്കുകയാണ് മാനന്തവാടി തലശ്ശേരി റോഡില്‍ വരയാല്‍ 41 മൈലിന് സമീപം താമസിക്കുന്ന നിരപ്പേല്‍ തോമസും കുടുംബവും.വീടിന് ഭീഷണിയായി നില്ക്കുന്ന മരം എതു സമയത്തും നിലംപതിക്കാവുന്ന സ്ഥിതിയിലാണുള്ളത്.മരത്തിന്റെ വലിയ ചില്ലകള്‍ എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണുള്ളത്.പല സമയത്തും മരത്തിന്റെ ചില്ലകള്‍ വിണ് വീടിനും കൂടാതെ ഒരു തവണ തോമസിന്റെ ഭാര്യയക്കും പരിക്ക് പറ്റിയിട്ടുണ്ട്.എഴുപത് വയസ്സുള്ള തോമസും ഭാര്യയും മകന്റെ ഭാര്യയും മൂന്ന് മക്കളുമാണ് വീട്ടില്‍ കഴിയുന്നത്.അപകട സാധ്യതയുള്ളതിനാല്‍ കുട്ടികളെ മുറ്റത്ത് കളിക്കാന്‍ വിടാറില്ലെന്ന് തോമസ് പറയുന്നും.രാത്രിയില്‍ വീട്ടുകാര്‍ ഉറങ്ങുന്നതും ജീവന് പണയം വെച്ചാണ്.രാത്രി സമയങ്ങളില്പുറത്ത് നിന്നും എന്ത് ശബ്ദം കേട്ടാലും ഉടനടി വൃദ്ധരായ ദമ്പതിമാര്കുട്ടികളെയും കൂട്ടി വീടിന് പുറത്തിറങ്ങുകയാണ് ചെയ്യുന്നത്. പല രാത്രികളും വീട്ടുകാര്‍ക്ക് മരം കടപുഴകി വീഴുമെന്ന ഭയത്താല്‍ ഉറക്കമില്ലാത്ത രാത്രികളായി മാറിയിരിക്കുകയാണ്.നൂറ് കണക്കിന് വാഹനങ്ങളും കല്നാടയാത്രക്കാരും കടന്നു പോകുന്ന റോഡ് കുടിയാണിത്.മരം ഒടിഞ്ഞ് വീണാല്‍ വന്‍ ദുരന്തമായിരിക്കും ഉണ്ടാവുക. നിരവധിതവണ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും മരംമുറിച്ച് മാറ്റന്‍ നടപടി സ്വീകരിക്കണമെന്നണ് തോമസ് ആവശ്യപ്പെടുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍