ചെമ്പ്രമലയില്‍ വന്‍ തീപിടുത്തം ;ഹെക്ടര്‍ കണക്കിന് വനം കത്തിനശിച്ചു
മേപ്പാടി:വിനോദ സഞ്ചാര കേന്ദ്രമായ ചെമ്പ്രമലയില്‍ വന്‍ അഗ്നിബാധ.ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചു.തീ ഇപ്പോഴും നിയന്ത്രാണാതീതമായി കൂടുതല്‍ വനത്തിലേക്ക് വ്യാപിക്കുന്നു.കാട്ടുതീ ഭീതിയിലായിരുന്ന ചെമ്പ്രയിലെ ഹൃദയ തടാകത്തിലേക്കുള്ള പ്രവേശനം മാസങ്ങള്‍ക്ക് മുമ്പേ വനം വകുപ്പ് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. വിനോദ സഞ്ചാരികള്‍ കേന്ദ്രം അടച്ചതിനെ തുടര്‍ന്നു നിരാശരായി മടങ്ങുക പതിവായിരുന്നു. ഇന്ന് ഏഴ് മണിയോടെയാണ് കാട്ടുതീ പ്രത്യക്ഷപ്പെട്ടത് വനം വകുപ്പ് അധികൃതര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഹെക്ടര്‍ കണക്കിന്ന് പുല്മേടുകളടക്കം കത്തി നശിച്ചിരുന്നു ഹൃദയ തടാകത്തിന് ചുറ്റുമുള്ള പുല്‍മേടുകളാണ് കഴിഞ്ഞ വര്‍ഷം കത്തി നശിച്ചത് .കാട്ടുതീ പടര്‍ന്നു പിടിക്കുമ്പോഴെല്ലാം വന്യമൃഗങ്ങള്‍ ചെമ്പ്രമലയുടെ താഴാരങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് സാധാരണമാണ്. കാട്ടിലെ ഭക്ഷണങ്ങളും കുടിവെള്ള കേന്ദ്രങ്ങളും വറ്റിവരളുമ്പോള്കാട്ടു ജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്താറുണ്ട്. ഇന്നത്തെ കാട്ടുതീ യ്ക്ക് എന്താണ് കാരണമെന്ന് അധികൃതര്‍ അന്വേഷിച്ചുവരുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍