സി.പി.എം രക്തം കൊണ്ട് ചുവപ്പിക്കുന്നു: സ്വാദിഖലി തങ്ങള്‍
മടക്കിമല: കേരളത്തിന്റെ തെരുവുകള്‍ പതാകകള്‍ കൊണ്ട് ചുവപ്പിക്കുന്ന സി.പി.എം.ന്റെ കാലം കഴിഞ്ഞു എന്നും ഇവരിപ്പോള്‍ മനുഷ്യ രക്തം കൊണ്ട് ചുവപ്പിക്കുകയാണെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ഷിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മുട്ടില്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കമ്മിറ്റി പുതുക്കി പണിത ശിഹാബ് തങ്ങള്‍ ലീഗ് സെന്ററിന്റെയും മര്‍ഹും അയക്കോടന്‍ മൊയ്തീന് മെമ്മോറിയല്‍ ഹാളിന്റെയും, ചുവപ്പിനും കാവിക്കുമെതിരെ മതേതര ബദല്‍ എന്ന പ്രമേയത്തില്‍ നടത്തിയ പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രകേരള ഭരണത്തിന്റെ പിന്‍ബലത്തില്‍ ബി.ജെ.പി.യും ആര്.എസ്.എസും സി.പി.എമ്മും അഴിച്ച് വിടുന്ന അക്രമങ്ങളും സ്വാതന്ത്ര നിഷേധങ്ങളും രാജ്യത്തിന്റെ പാരമ്പര്യം തകര്‍ക്കുകയാണ്.എല്ലാവര്ക്കും അനുവദിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യത്തില്‍ മരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെന്ന് ബി.ജെ.പി.യും സി.പി.എമ്മും ഉള്‍പ്പെടെയുള്ള ഫാസിസ്റ്റുകള്‍ ഓര്‍ത്താല്‍ നന്നെന്നും ചുവപ്പിന്റെ രാഷ്ട്രീയം ഭരണത്തിന്റെ തണലില്‍ വേണ്ടെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ഭരണത്തിന്റെ തണല്‍ തട്ടിപ്പ് വീരന്മാര്‍ക്കാണ് ലഭിച്ച് കൊണ്ടിരിക്കുന്നത് എന്നും തങ്ങള്‍ കുറ്റപ്പെടുത്തി.ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രഖ്യാപനവും തങ്ങള്‍ നിര്‍വ്വഹിച്ചു. മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് മാങ്കേറ്റിക്കര മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അഷ്റഫ് ചിറക്കല്‍ സ്വാഗതം പറഞ്ഞു.എം.എല്‍ എമാരായ സി.മമ്മുട്ടി, ടി.വി.ഇബ്റാഹിം, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.കെ.അബൂബക്കര്‍, എന്‍.കെ.റഷീദ്, നിയോജക മണ്ഡലം പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, ജനറല്‍ സെക്രട്ടറി ടി.ഹംസ, ട്രഷറല്‍ സലീം മേമന, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ഇസ്മയില്‍, ജില്ലാ പ്രസിഡണ്ട് കെ.ഹാരിസ്, സലാം നീലിക്കണ്ടി, വടകര മുഹമ്മദ്, അഡ്വ.എം.സി. എം ജമാല്‍, സി.അബ്ദുള്‍ ഖാദര്‍ ,കെ.എ.മുജീബ്, കബീര്‍ പൈക്കാടന്‍,മുജീബ് കേയംതൊടി, ലുഖ്മാനുല്‍ ഹക്കീം.വി.പി.സി, മുനീര്‍ വടകര, എന്‍.ബി.ഫൈസല്‍, അസീസ് കോറോം, പി.സി.അയ്യപ്പന്, ബബിത രാജീവന്,നിയാസ് മടക്കിമല, നൗഷാദ്.പി.പി, മുനീര്‍ തൊണ്ടിയില്‍, ഷാനിഫ്.പി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍