മാനന്തവാടി ക്യാമ്പസില്‍ ദേശീയ ശില്‍പ്പശാല ഇന്ന് സമാപിക്കും
മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി കാമ്പസ് ജന്തുശാസ്ത്ര പഠന വിഭാഗത്തില്‍ 'അക്കാദമിക് രചനയും പ്രസിദ്ധീകരണവും' ദേശീയ ശില്‍പ്പശാല ഇന്ന് സമാപിക്കും. കണ്ണൂര്‍ സര്‍വകലാശാലാ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ സഹകരണത്തോടെയാണ് ശില്‍പ്പശാല നടത്തുന്നത്. ഒ.ആര്. കേളു എം.എല്‍.എ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ശാസ്ത്രാവബോധം ജനങ്ങളില്‍ വളര്‍ത്തേണ്ടത് ഇന്നിന്റെ ആവശ്യകതയാണെന്നും ശാസ്ത്രത്തിന്റെ വളര്‍ച്ചയാണ് വികസനത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. പി.കെ. പ്രസാദന്‍ അധ്യക്ഷത വഹിച്ചു.
'മനുഷ്യന്റെ ചരിത്രവും ശാസ്ത്രതത്വ ചിന്തയും' എന്ന വിഷയം കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും വകുപ്പു മേധാവിയുമായ ഡോ. ടി.വി. സജീവും 'ശാസ്ത്രീയ അന്വേഷണങ്ങളിലെ രീതികള്‍' എന്ന വിഷയം വെള്ളാനിക്കര കാര്‍ഷിക കോളേജ് ഡീന്‍ പ്രൊഫ. ഡോ. ജോര്‍ജ് തോമസും അവതരിപ്പിച്ചു.
ശനിയാഴ്ച 'പ്ളേഗ്യാരിസം' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറി റിസര്‍ച്ച് ഡെസ്ക് ഓണ്‍ പ്ലേജറിസം ചെക്ക് തലവന്‍ ഡോ. വി.എം. വിനോദും 'ശാസ്ത്രീയ രചന' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗത്തിലെ പ്രൊഫ. ഡോ. എം. നാസറും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകുന്നേരം നടക്കുന്ന സമാപന പരിപാടിയില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥന് രവീന്ദ്രന് മുഖ്യാതിഥിയാവും. മികച്ച വിദ്യാര്‍ഥിക്കുള്ള ഡോ. ബി. അബ്ദുള്ള എന്‍ഡോവ്മെന്റ് അദ്ദേഹം സമ്മാനിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍