എം.എല്‍.എയുടെ തുറന്ന കത്ത് ജാള്യത മറയ്ക്കാന്‍:കോണ്‍ഗ്രസ്സ്
മാനന്തവാടി:ജില്ലാ ആശുപത്രി കെട്ടിട നിര്‍മ്മാണം എം.എല്‍.എയുടെ തുറന്ന കത്ത് ജാള്യത മറയ്ക്കാനെന്ന് കോണ്‍ഗ്രസ്സ്. ജില്ലാ ആശുപത്രിയില്‍ മുട്ടയും പാലും മുടങ്ങിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് ജില്ലാ പഞ്ചായത്തിനെ പഴിചാരി എം.എല്‍.എ.യും സി.പി.എമ്മും കളിക്കുന്നതെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ജില്ലാ ആശുപത്രി കെട്ടിടവുമായി ബന്ധപ്പെട്ട് തുറന്ന സംവാദത്തിന് കോണ്‍ഗ്രസ്സ് തയ്യാറാണെന്നും നേതാക്കള്‍.കഴിഞ്ഞ 20 മാസം കൊണ്ട് മാനന്തവാടിയിലെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട എം.എല്‍.എ ഒ.ആര് കേളു ബാലിശമായ ആരോപണമാണ് ഉന്നയിക്കുന്നത്.
ജില്ലാ ആശുപത്രിയിലെ പാവപ്പെട്ട രോഗികള്‍ക്ക് കൊടുക്കുന്ന പാലും, മുട്ടയും ,ബ്രെഡും, അടക്കമുള്ള പോഷകാഹാരം മുടങ്ങിയിട്ട് മാസം മൂന്ന് കഴിഞ്ഞിരിക്കുന്നു.70 ലക്ഷം സംസ്ഥാന സര്‍ക്കാര്‍ നല്കാന് ഇനിയും തയ്യാറായിട്ടില്ല.ഇതിനെതിരെ ഒന്നും ചെയ്യാന്‍ എം.എല്‍.എയും സി.പി.എം. കഴിഞ്ഞിട്ടില്ല.സത്യത്തില്‍ എം എല്‍ എ തുറന്ന കത്ത് എഴുതേണ്ടത് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കുമായിരുന്നു. ജില്ലാ ആശുപത്രിയുടെ കെട്ടിടവുമായി ബന്ധപ്പെട്ട് സമരം ചെയ്യുമെന്ന് പറയുന്ന സി.പി.എം ആദ്യം ആരോഗ്യ മന്ത്രിക്കും, ഒ.ആര്.കേളുവിനും എതിരായാണ് സമരം ചെയ്യേണ്ടത്.
മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംഗിനു വേണ്ടി മുതല കണ്ണീര് ഒഴുക്കുന്നവര് കഴിഞ്ഞ 20 മാസം കുഭകര്‍ണ്ണ സേവ നടത്തുക ആയിരുന്നോ. കെട്ടിട നിര്‍മാണത്തിന് 42 കോടിയുടെ ഭരണാനുമതി നല്‍കിയത് മുന്‍ ഡഉഎ സര്‍ക്കാര്‍ ആണ്.അതനുസരിച്ച് 2016 ഫെബ്രവരി മാസത്തില്‍ മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി കെട്ടിടത്തിന് തറകല്ലിടുകയും ചെയ്യ്തു.തുടര്‍ന്ന് നിയമ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.23.8.16 ന് പദ്ധതി നമ്പര്‍:2218/201417 പ്രകാരം സാങ്കേതികാനുമതി ലഭിക്കുകയും, പ്രവര്‍ത്തി ടെണ്ടര്‍ ചെയ്യുകയും ചെയ്യ്തു. ടെണ്ടര്‍ അംഗീകാരത്തിനായി തിരുവനന്തപുരം ചീഫ് എഞ്ചിനിയറിന്റെ ഓഫിസില്‍ അയച്ചപ്പോള്‍, തന്റെ ടെണ്ടര്‍ നിയമവിരുദ്ധമായി നിരസിച്ചുവെന്ന് കാണിച്ച് ഒരു കരാറുക്കാരന് ഹൈകോടതിയെ സമീപിച്ചു.കോടതി തുടര്‍ നടപടികള്‍ തത്കാലികമായി സ്റ്റോ ചെയ്യ്തു. ഇതിന്റെ ഉത്തരവാദി ജില്ലാ പഞ്ചായത്താണോ എന്ന് സി.പി.എം ഉം എം.എല്‍.എ യും വ്യക്തമാക്കണം
കോടതി കേസ് എം.എല്‍.എ.യും മന്ത്രിമാരും ചര്‍ച്ച നടത്തി അവസാനിപ്പിച്ചുവെന്ന വാദം പൗരന്റെ നീതിബോധത്തോട് വെല്ലുവിളിക്കുന്നതും വില പോകാത്തതുമാണ്. 2006 ഒക്ടോബര്‍ ആദ്യ ആഴ്ചയാണ് കേസ് ഹൈകോടതിയില്‍ എത്തുന്നത് സാങ്കേതിക പിഴവില്‍ ടെണ്ടര്‍ നിരസിക്കാന്‍ അധികാരം ഉണ്ടായിരിക്കെ ആവവാദത്തില് തന്നെ കോടതി നിരസികേണ്ട കേസ് തയ്യാറാവാത്തതു കൊണ്ടാണ് നീണ്ടു പോയത്.2017 ഡിസംബറില്‍ ഹൈകോടതി കേസ് തള്ളുകയായിരുന്നു.ഇത് മറിച്ച് വെക്കാനാണ് എം.എല്‍.എ. വില കുറഞ്ഞ പ്രസ്ഥാപന നടത്തുന്നത്നബാര്ഡ് RIDF xx 1-2015-16 എന്ന ഹെഡില്‍ ആണ് പദ്ധതിക്കുള്ള പണം അനുവദിച്ചത്.ഇതില്‍ 36 കോടിയാണ് നബാര്‍ഡ് വിഹിതം 6 കോടി ? സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ഇത് പോലും കൃത്യമായി പഠിക്കാന്‍ തയ്യാറാവാതെയാണ് ചിലര്‍ 38 കോടി ?യുടെ കത്തുമായി രംഗത്ത് വന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി വാര്‍ത്താ സമ്മേളനത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം.ജി.ബിജു, സെക്രട്ടറി കമ്മനമോഹനന്, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍