മികച്ച ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് 'ലൂമിനസിന്'
തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ അര്‍ഷിദ് ബഷീര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ലൂമിനസ് എന്ന ഷോര്‍ട്ട് ഫിലിം മികച്ച ഷോര്‍ട്ട് ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. എഞ്ചിനിയറിംഗ് ബിരുദക്കാരനായ അര്‍ഷിദ് പടിഞ്ഞാറത്തറ കണിയാങ്കണ്ടി ബഷീറിന്റെയും മറിയം ബഷീറിന്റെയും മകനാണ്. സിനിമാ രംഗത്ത് സംവിധായകനാകണമെന്നാണ് അര്‍ഷിദിന്റെ ആഗ്രഹം. നിലവില്‍ കൊച്ചിയില്‍ പ്രാദേശിക ചാനലില്‍ എഡിറ്ററായി ജോലി ചെയ്തുവരികയാണ് അര്‍ഷിദ്.
ചിത്രത്തെ കുറിച്ച്:
മുഴു നീള സിനിമ പോലെ തന്നെ ഷോര്‍ട്ട് ഫിലിമുകളും ഇന്ന് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. എന്നാല്‍ അതിലധിക ചിത്രവും ഒരേ സ്വഭാവ ഗുണങ്ങള്‍ ഒത്തു ചേരുന്നതായാണ് കാണാന്‍ സാധിക്കാറ്. എന്നാല്‍ പതിവ് ചേരുവകളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന ആവര്‍ത്തന വിരസത ജനിപ്പിക്കുന്ന ഹ്രസ്വചിത്ര ശ്രേണികളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് 'ലൂമിനസ്' എന്ന ഷോര്‍ട്ട് ഫിലിം. മലയാള ഹ്രസ്വ സിനിമയില്‍ തന്നെ ആദ്യമായി റെയിന്‍ ഫ്രീസ് ഇഫക്ട് അവതരിപ്പിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'ലൂമിനസ്' എന്നത് അതിന്റെ മാറ്റ് കൂട്ടുന്നു.
ഉള്ളടക്കം:
നിസാരം എന്ന് കരുതുന്ന ഒരു തെറ്റ്, എന്നാല്‍ അത് എത്ര ഗുരുതരമായപ്രത്യാഘാതം സൃഷ്ടിക്കും എന്നുള്ളത് ഈ ചിത്രത്തിലൂടെ തുറന്ന് കാട്ടുകയാണ് സംവിധായകന് ചെയ്തിരിക്കുന്നത്. ട്രാഫിക നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ളതല്ല; അനുസരിക്കാനുള്ളതാണെന്ന ഓര്‍പ്പെടുത്തലാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. വാഹനം ഓടിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്ന എല്ലാവര്ക്കും ഇത് ഒരു പാഠമാകട്ടെയെന്നതാണ് ഈ ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകന് സംവേധനം ചെയ്യുന്ന ആശയം. 12 മിനുട്ടും 41 സെക്കന്റും ദൈര്‍ഘ്യമുള്ള ഈ ചിത്രം യൂട്യൂബില്ലും, അതോടൊപ്പം തീയേറ്ററിലും പ്രദര്‍ശിപ്പിക്കുകയുണ്ടായി. മികച്ച അഭിപ്രായമാണ് പ്രക്ഷകര്‍ പങ്കുവെക്കുന്നത്.
വീഡിയോ ലിങ്ക്:https://youtu.be/GpLgS-rxGyI
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍