ഭരണാധികാരികള്‍ ജനവിരുദ്ധരാകുന്നത് ലജ്ജാകരം: സി.ആര്. നീലകണ്ഠന്
കല്‍പ്പറ്റ: ഭരണാധികാരികള്‍ ജനഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ലജ്ജാകരമാണെന്ന് മനുഷ്യാവകാശപരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന്. ബിവറേജ്സ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടിയില്‍ ആദിവാസി വനിതകളുടെ നേതൃത്വത്തില്‍ 745 ദിവസമായി നടത്തുന്ന സമരത്തെ ഭരണാധികാരികള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് മദ്യവിരുദ്ധ സമരസഹായസമിതി കളക്ടറേറ്റ് പടിക്കല്‍ സംഘടിപ്പിച്ച രാപകല്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാച്ചിമട സമരം പോലെ മാനന്തവാടിയിലെ സമരം വിജയിക്കുമെന്ന് നീലകണ്ഠന് പറഞ്ഞു. സമരസഹായ സമിതി ചെയര്മാന് എന്‍. മണിയപ്പന് അധ്യക്ഷത വഹിച്ചു. മൂന്നാര്‍ പെന്പിളൈ ഒരുമൈ നേതാവ് ഗോമതി, വെള്ള സോമന്, ഡോ.പി. ലക്ഷ്മണന്, സിദ്ദീഖ് മുട്ടില്‍, ബാലന് പൂതാടി, പി.എം. സുകുമാരന്‍, എന്‍.എം. കിളിയന്‍, കെ.ടി. ബാബു നെല്ലുക്കുന്ന്, പി.കെ. രാധാകൃഷ്ണന്, സുബൈര്‍ ഓണിവയല്‍, ജോണ്‍ മാനന്തവാടി എന്നിവര്‍ പ്രസംഗിച്ചു. മുജീബ് റഹ്മാന് സ്വാഗതവും മാക്ക പയ്യന്പള്ളി നന്ദിയും പറഞ്ഞു. മുകുന്ദന് ചീങ്ങേരി, എന്‍.എക്സ്. തോമസ്, ജോചി പൊട്ടന്‍കൊല്ലി, ചിട്ടാങ്കി ചെറ്റപ്പാലം, പി.ആര്. ചന്ദ്രന്, നജീബ് കല്‍പ്പറ്റ, രാജന് പുഴക്കല്‍ത്തറ എന്നിവരാണ് സത്യഗ്രഹത്തിനു നേതൃത്വം നല്‍കുന്നത്.സമാപന സമ്മേളനം ഇന്നു രാവിലെ 10നു ആദിവാസി ഗോത്രമഹാസഭ കോഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന് ഉദ്ഘാടനം ചെയ്യും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍