ഹോട്ടല്‍ വ്യാപാരികളുടെ കലക്ടറേറ്റ് മാര്‍ച്ച് ഫെബ്രുവരി 22ന്
കല്‍പ്പറ്റ: ജി.എസ്.ടിയിലെ അപാകതകള്‍ പരിഹരിക്കുക, ഹോട്ടലുകളെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കുക, യാതൊരു മാനദണ്ഡവുമില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ അടച്ചു പൂട്ടുക, പഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഡി.എല്‍.ഒ ലൈസന്‍സ് പുതുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഹോട്ടല്‍ വ്യാപാരികള്‍ ഫെബ്രുവരി 22ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോന്റ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആയിരകണക്കിന് ആളുകള്‍ സ്വയം തൊഴിലെടുക്കുകയും, ലക്ഷകണക്കിന് ആളുകള്‍ക്ക് പ്രത്യക്ഷമായും, പരോക്ഷമായും തൊഴില്‍ നല്‍കുകയും ചെയ്യുന്ന ഹോട്ടല്‍ വ്യവസായ മേഖലയെ തകര്‍ക്കുന്ന സമീപനങ്ങളാണ് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്നത്.ജി.എസ്.ടിയിലെ അപാകതകള്‍ പരിഹരിക്കുക, ഹോട്ടലുകളെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കുക, യാതൊരു മാനദണ്ഡവുമില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ അടച്ചു പൂട്ടുക, പഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഡി.എല്‍.ഒ ലൈസന്‍സ് പുതുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക, മാലിന്യ വിഷയത്തില്‍ ഹോട്ടലുകളെ പ്രതികൂട്ടിലാക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ അന്യായ നടപടികള്‍ അവസാനിപ്പിക്കുക, പാചക വാതകത്തിന്റെയും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധന നിയന്ത്രിക്കുക, ഹോട്ടല്‍ വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കലക്ടറേറ്റ് മാര്‍ച്ചും, ധര്‍ണ്ണയും നടത്തുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി അബ്ദുറഹിമാന്, സെക്രട്ടറി പി.പി അബ്ദുല്‍ഗഫൂര്‍, പി. ആര് ഉണ്ണികൃഷ്ണന്, പി മുഹമ്മദ് ഹാജി, നിയാസ് തൈവളപ്പില്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍