സര്‍ഗാത്മക പ്രതിരോധം തീര്‍ത്ത് എഫ് സോണ്‍ കലോത്സവം
മുട്ടില്‍: കാലിക്കറ്റ് യൂണി വേഴ്സിറ്റി എഫ്. സോണ്‍ കലോത്സവം 'കൊയ്തൊഴിഞ്ഞ പാടത്ത് ഉത്സവം കൂടാം' എന്ന പേരില്‍ മുട്ടില്‍ ഡബ്ല്യു.എം.ഓ കോളേജിന് മുന്‍വശത്തായി തുടക്കം കുറിച്ചു. ചലചിത്ര താരം സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ആവിഷ്ക്കാര സ്വാതന്ത്യത്തിന് മങ്ങലേല്‍പ്പിക്കുന്ന ഈ കാലഘട്ടത്തില്‍ സാഹിത്യത്തെയും കലയേയും മാധ്യമമാക്കി നാം പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.പ്രതികരിക്കുന്നവന്റെ നാവറക്കുന്ന ഫാസിസ്റ്റ് കളെ സര്‍ഗാത്മകത കൊണ്ട് നേരിടണ മെന്നു കൂടി അദ്ദേഹം കൂട്ടി ചേര്‍ത്തു .ഡബ്യു.എം.ഓ കോളേ ജ് യൂണിയന്റെയും വിദ്യാര്‍ത്ഥികളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് കോളേജിനകത്ത് കലോത്സവം നടത്താന്‍ യൂണി വേഴ്സിറ്റി യൂണിയന് തീരുമാനിച്ചത് എന്നാല്‍ രാഷ്ട്രീയ താല്പര്യങ്ങളുടെ പേരില്‍ കോളേജ് മാനേജ്മെന്റ് കലോത്സവത്തിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു വെന്ന് സംഘാടകര്‍ പറഞ്ഞു.
,എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ദീര്‍ഘ കാലമായുള്ള സ്വപ്നം സാക്ഷാത്കരിച്ച് കൊണ്ട് യൂണിവേഴ്സിറ്റി യൂണിയന് കോളേജിന് മുന്‍വശത്ത് കൊയ്തൊഴിഞ്ഞ പാടത്ത് കലോത്സവം നടത്താന്‍ തീരുമാനിക്കുകയായിരുന്നു .കൊയ്തൊഴിഞ്ഞ പാടത്ത് ഉത്സവം കൂടാം എന്ന പേര് അക്ഷരാര്‍ത്ഥത്തില്‍ അന്യര്‍ത്ഥമാക്കുകയാണ് ഗൗരി ലങ്കേഷിന്റെയും, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും നാമ യേത്വത്തിലുള്ള കലോത്സവ നഗരി .കലോത്സവം ഒരേ സമയം പ്രതിഭാ സമ്മേളനവും സമരമാര്ഗവുമാവുകയാണ് കലയെയും ആവിഷ്ക്കാര സ്വാതന്ത്യത്തെയും ഭയപ്പെടുന്ന ഫാസിസ്റ്റ് ചിന്താഗതികള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തു കൊണ്ടാണ് നിരോധനങ്ങളെ വെല്ലുവിളിച്ച് കൊണ്ട് യൂണിവേഴ്സിറ്റി യൂണിയന് കലോത്സവം സംഘടിപ്പിക്കുന്നത്. കലോത്സവ നടത്തിപ്പിന് അനുമതി നിഷേധിച്ചതിന് പുറമെ കലോത്സവ ദിവസങ്ങളില്‍ കോളേജ് കാമ്പസും ഹോസ്റ്റലുകളും പൂട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമില്ലാതെ സസ്പെന്റ് ചെയ്ത് ഡബ്യു.എം.ഓയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഗ്രീന്‍ റൂം സംവിധാനങ്ങള്‍ അനുവധിക്കാതെ പ്രതികാര നടപടി തുടരുകയാണ് കോളേജ് മാനേജ്മെന്റ് എന്നും സംഘാടകര്‍ കുറ്റപ്പെടുത്തി
എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വന്‍ വിദ്യാര്‍ത്ഥി ബഹുജന പിന്തുണയോടു കൂടിയാണ് കലോത്സവം പുരോഗമിക്കുന്നത്.സര്‍ഗാത്മക പ്രചരണങ്ങളും പ്രതിഷേധ സദസുകളും ഒരുക്കിയാണ് യൂണിവേഴ്സിറ്റി യൂണിയന് ഇത്തരം ധിക്കാരങ്ങളെ ചെറുക്കുന്നതെന്നുംഅതികാരത്തിന്റെ ഇരുണ്ട നിരോധനങ്ങള്ക്കെതിരെയുള്ള നിറങ്ങള്‍ കൊണ്ടുള്ള പ്രതിരോധവും, സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശംപങ്കുവക്കുന്ന സെല്‍ഫി കോര്‍ണര്‍ ഉള്‍പെടെയുള്ള സര്‍ഗാത്മക പ്രചരണങ്ങള്‍ കലോത്സവത്തിന്റെ വേറിട്ട കാഴ്ച്ചകളാണെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
കാലിക്കറ്റ് യൂണി വേഴ്സിറ്റിക്ക് കീഴിലുള്ള 21 കോളേജുകളില്‍ നിന്നും 1500 ലതികം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത് .ഉദ്ഘാടന ചടങ്ങിന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചെയര്മാന് അശ്വിന് ഹഷ്മി ആനന്ദ് അധ്യക്ഷനായി. സര്‍വകലാശാല ചെയര്മാന് പി.സുജ, എം.എസ് ഫെബിന്, ജോബി സണ്‍ ജയിംസ് ,മുഹമ്മദ് ഷാഫി, പി.എം. സന്തോഷ് കുമാര്‍ ,പി.നജീബ് എന്നിവ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വി.നിഷാദ് സ്വാഗതവും സര്‍വകലാശാല ജില്ലാ എക്സികുട്ടീവ് എസ്. നന്ദകുമാര്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍