കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ : ആദിവാസികളുടെ ഭവന നിര്‍മ്മാണത്തിന് അനുവദിച്ച തുക തിരിച്ച് പിടിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി ജില്ലാ ട്രഷറിക്കു മുമ്പില്ധര്ണ്ണ നടത്തി.ആദിവാസികളുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വര്‍ഷം പണി പൂര്‍ത്തീകരിക്കേണ്ട ഭവന നിര്‍മ്മാണത്തിന് അനുവദിച്ച 97 കോടി രൂപയാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. സര്‍ക്കാരിന്റെ ഇത്തരം നടപടികാരണം ജില്ലയിലെ 1500 ഓളം ആദിവാസി കുടുംബങ്ങള്‍ അന്തിയുറങ്ങാന്‍ ഇടമില്ലാതെ കഷ്ടപ്പെടുകയാണ്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ആദിവാസി സംരക്ഷണമെന്ന വ്യാജേന നാഴികയ്ക്ക് നാല്‍പ്പത് വട്ടം സമരം നടത്തുന്ന അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറിയും, ഇപ്പോള്‍ കല്‍പ്പറ്റ എം.എല്‍.എ.യുമായ സി.കെ. ശശീന്ദ്രനും, എ.കെ.എസ്. ഉം ഇക്കാര്യത്തില്‍ പൊതുസമൂഹത്തോടും പ്രതേ്യകിച്ച് ആദിവാസി സമൂഹത്തോടും മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. ആദിപ്രേമം നടിക്കുന്ന എല്‍.ഡി.എഫ്.ന്റേയും സി.പി.എം.ന്റേയും കപടമുഖമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. പട്ടികവര്‍ഗ്ഗ ഭവന പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് വായ്പയെടുത്ത് ജില്ലാ പ്രൊജക്ട് ഓഫീസറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് പിന്‍വലിക്കുന്നതിനായി ഗുണഭോക്താക്കള്‍ക്ക് നല്കിയ ചെക്ക് അക്കൗണ്ടില്‍ തുകയില്ലെന്ന് പറഞ്ഞ് മടക്കുകയാണ്. ചെക്ക് മടങ്ങുന്നതിനുള്ള സര്‍വ്വീസ് ചാര്‍ജ്ജ് പോലും പാവപ്പെട്ട ആദിവാസികളുടെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെടുകയാണ്. ആദിവാസി ഭവന നിര്‍മ്മാണം നല്ല ഗുണമേ•യോടുകൂടി ചെയ്യുന്ന പഞ്ചായത്ത് തലത്തില്‍ രൂപീകരിച്ചിട്ടുള്ള പട്ടികവര്‍ഗ്ഗ സൊസൈറ്റികളെ അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് ഇത്തരം സര്‍ക്കാര്‍ നടപടി.ധര്‍ണ്ണാസമരം കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ: ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.എം. ബെന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എന്‍. ശശീന്ദ്രന്, ജോസ് കാരനിരപ്പില്‍, ജോസ് കെ. മാത്യു, ബാബു പന്നിക്കുഴി, കെ.എം. കുര്യാക്കോസ്, വിജയന് തോപ്രാംകുടി, എ.പി മനോജ്, ബൈജു ചാക്കോ, ജോയ് ജേക്കബ്, ജോസ് ജേക്കബ്, എം.ജെ. ബാബു, വി.ജെ. പീറ്റര്‍, ഒ.കെ.മോഹനന്, സഹദേവന്, ബേബി പടിഞ്ഞാറത്തറ, സാബു വാകേരി, ജോസ് വഞ്ചിത്താനം, ടി.കെ. തോമസ്, വര്‍ക്കി വാകേരി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍