ടാര്‍ മിക്സിംഗ് പ്ലാന്റ് കൂളിവയലില്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്.
ടാര്‍ മിക്സിംഗ് പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ സ്ഥാപക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്.പനമരം പഞ്ചായത്തിലെ കൂളിവയല്‍ മതിശ്ശേരിക്കുന്നില് കാപ്പി പ്ലാന്റേഷന് ഭൂമിയിലാണ് പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്.ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പ്ലാന്റ് പ്രദേശത്ത് സ്ഥാപിക്കാനനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. മരിച്ചുവീണാലും പ്ലാന്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍. സമരത്തിന് എഫ്.ആര്.എഫിന്റെ പിന്തുണയും.
ഏതാനു വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊണ്ടര്‍നാട്ടിലും പിന്നീട് അഞ്ചുകുന്നിലും സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ട ടാര്‍ മിക്സിംഗ് പ്ലാന്റാണ് പനമരം പഞ്ചായത്തിലെ കൂളിവയലില്‍ സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.പ്ലാന്റ് സ്ഥാപിക്കാനായി ചെറുകാട്ടൂര്‍ വില്ലേജിലെ കാപ്പിപ്ലാന്റേഷന് രജിസ്ട്രേഷന് ചെയ്ത രണ്ടര ഏക്കറോളം ഭൂമി ഉടമകളില്‍ നിന്നും ലീസിനെടുത്താണ് പ്രവൃത്തികള്‍ തുടങ്ങിയത്.നേരത്തെ ഇവിടെയുണ്ടായിരുന്ന കാപ്പിമരങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ച് പിഴുതിമാറ്റി നിര്‍മാണാവശ്യത്തിനായി കല്ലുകളിറക്കിയിട്ടുണ്ട്.ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും റവന്യുവകുപ്പ് ഉന്നതഅധികാരികള്ക്കും പരാതികള്‍ നല്‍കിയെങ്കിലും കാര്യമായ ഇടപെടലുകള്‍ നടത്തിയില്ലന്നാണ് നാട്ടുകാരുടെ ആരോപണം.ഇതേ തുടര്‍ന്ന് ടാര്‍മിക്സിംഗ് പ്ലാന്റിനെതിരെ കൂളിവയല്‍ മതിശ്ശേരിക്കുന്ന ആക്ഷന്‍കമ്മറ്റി രൂപീകരിച്ചതായി ഭാരവാഹികളും ഫാര്‍മേഴ്സ് റിലീഫ് ഫോറവും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നൂറുണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ആരോഗ്യ പ്രശ്നവും അന്തരീക്ഷമലിനീകരണവും സൃഷ്ടിക്കുന്ന പ്ലാന്റ് തുടങ്ങുന്നതിനെതിരെ ഏതറ്റം വരെയുള്ള പ്രക്ഷോഭവും സംഘടിപ്പിക്കുമെന്ന് ഇവര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ എ എന്‍ മുകുന്ദന്,ജോണ്‍ മാസ്റ്റര്‍,വിദ്യാധരന്വൈദ്യര് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍