കുരുമുളക് അവധി വ്യാപാരം; കര്‍ഷകരെ വഞ്ചിച്ച് കോടികള്‍ തട്ടിയതായി പരാതി ;പോലീസ് കേസെടുക്കണം; കര്‍ഷകര്‍ക്ക് പണം ലഭിക്കാന്‍ നടപടി വേണം
മാനന്തവാടി:വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവധി വ്യാപാരത്തിന്റെ പേരില്‍ കര്‍ഷകരില്‍ നിന്ന് ടണ്‍ കണക്കിന് കുരുമുളക് വാങ്ങി പണം നല്‍കാതെ വഞ്ചിച്ചതായി പരാതി. പാക്കത്ത് താമസിക്കുന്ന ജിതിന് പി.ടി, ദീപൂ വടകര എന്നിവരാണ് കുരുമുളക് കര്‍ഷകര്‍ക്ക് മോഹിപ്പിക്കുന്ന വില വാഗ്ദാനം നല്കി ക്വിന്റല്‍ കണക്കിന് കുരുമുളക് തട്ടിയെടുത്തതായി പരാതിയുള്ളത്. ഉയര്‍ന്ന വില വാഗ്ദാനം നല്കിയ ശേഷം പതിനഞ്ച് ശതമാനത്തോളം തുക മുന്‍കൂര്‍ നല്‍കുകയും അവശേഷിക്കുന്ന തുകയ്ക്ക് രണ്ട് മാസം അവധിക്ക് ചെക്ക നല്‍കുകയുമാണ് ചെയ്തത്. എന്നാല്‍ ഇത് വിശ്വസിച്ച് കുരുമുളക് നല്കിയവര് പിന്നീട് ചെക്കുമായി ബാങ്കിലെത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്. ഇത്തരത്തില്‍ കര്‍ഷകരില്‍ നിന്നും കോടികള്‍ തട്ടിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
നെതര്‍ലാന്റ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേയ്ക്ക് കുരുമുളക് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി മാറ്റി കയറ്റി അയക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കര്‍ഷകരെ കബളിപ്പിച്ചത്. കിലോയ്ക്ക് 400 രുപ വിലയുള്ള കുരുമുളകിന് 580 രൂപ നിരക്കില്‍ ശേഖരിച്ച് ഇതില്‍ 10% തുക അഡ്വാന്‍സ് നല്‍കുകയും ബാക്കി തുകയ്ക്ക് 2 മുതല്‍ 3 മാസം വരെ അവധിക്ക് ചെക്ക് നല്കുകയാണുണ്ടായത് . ബാങ്കില്‍ എത്തിയപ്പോള്‍ അക്കൗണ്ടില്‍ പണം ഇല്ലെന്ന് പറഞ്ഞ് ചെക്ക് മടക്കി. പാക്കത്ത് വീടെടുത്ത് താമസിച്ചുവരുന്ന ജിതിന്റെ സ്വദേശം വടകരയാണ്. ജിതിനെ അന്വേഷിച്ച് വടകരയില്‍ എത്തിയപ്പോള്‍ വിദേശത്താണെന്ന മറുപടിയാണ് ലഭിച്ചത്.ഏകദേശം 15-20 കോടി രൂപയുടെ തട്ടിപ്പ് നടന്ന എന്നാണ് മനസ്സിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ പോലീസ് കേസ്സ് എടുക്കുവാന്‍ തയ്യാറാകുന്നില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. സിവില്‍ കേസ്സ് ആണെന്ന് പറഞ്ഞ് കോടതിയെ സമീപിക്കാനാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ആയതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി വേണം. കേസ്സ് അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണം. തട്ടിപ്പ് നടത്തിയവരുടെ ബേങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും, സ്വത്ത് കണ്ട് കെട്ടുകയും വേണം. ജില്ലയില്‍ മാത്രമായിരിക്കില്ല ഇവര്‍ തട്ടിപ്പ് നടത്തിയിക്കുകയെന്നും , ജില്ലയ്ക്ക് പുറത്തും ഇവര്‍ തട്ടിപ്പ് നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നും കര്‍കര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു, ഓരോ പ്രദേശത്തെയും പ്രമുഖ കര്‍ഷകനെ ആദ്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ശേഷം അയ്യാള്‍ക്ക് പറയുന്ന തുക നല്കി കുരുമുളക് സംഘം വാങ്ങും. തുടര്‍ന്ന് കര്‍ഷകന്റെ വിശ്വാസ്യത നേടിയെടുത്ത ശേഷം അതേ കര്‍ഷകനെ കൊണ്ട് മറ്റുള്ള കര്‍ഷകരെ വലയിലാക്കുകയാണ് ഇവരുടെ പതിവ്. കൂടാതെ അതത് പ്രദേശങ്ങളിലെ ആരാധനാലയങ്ങളെയും തെറ്റിദ്ധരിപ്പിച്ച് അതുവഴി കര്‍ഷകരില്‍ നിന്നും ഇവര്‍ കോടികളുടെ കുരുമുളക് തട്ടിയെടുത്തതായും കര്‍ഷകര്‍ പറയുന്നു.
ഇത്തരത്തില്‍ ജില്ലയിലെ കുരുമുളക് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള ക്രൂരമായ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ പോലീസ് ഗൂഡാലോചന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും , സര്‍ക്കാര്‍ എത്രയും പെട്ടെന്ന് കര്‍ഷകര്‍ക്ക് പണം ലഭിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്ും ഡിസിസി സെക്രട്ടറി എം.ജി.ബിജു, കര്‍ഷക കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് പി.എം.ബെന്നി, എന്നിവരും തട്ടിപ്പിന് ഇരയായ തോമസ് വി.ജെ, സിജോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍