സി.പി.ഐ.എം ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ: കല്‍പ്പറ്റ ഗവ.കോളേജിന് സമീപം തോട്ടം ഭൂമി തരം മാറ്റി നിയമവിരുദ്ധമായി ബഹുനില കെട്ടിടം പണിയാന്‍ ഒത്താശ ചെയ്ത റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുംതരംമാറ്റിയ നടപടി റദ്ദ് ചെയ്യണമെന്നും മിച്ചഭൂമിയായി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സി.പി.ഐ.എം.നേതൃത്വത്തില്‍ കല്‍പ്പറ്റ വില്ലേജ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.സര്‍വ്വെ നമ്പര്‍ 243/9-ല്‍പ്പെട്ട തോട്ടം ഭൂമിയാണ് കേരളാ ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമായി തരം മാറ്റപ്പെട്ടത്.ഇതേ സര്‍വ്വെ നമ്പറില്‍ അഞ്ച് സെന്റ് കൈവശമുള്ള സാധാരണക്കാര്‍ക്ക് വീട് വെക്കാന്‍ അനുമതി നല്‍കാത്ത ഉദ്യോഗസ്ഥര്‍ തന്നെയാണ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി 65000 സ്ക്വയര്‍ഫീറ്റ് വലിപ്പമുള്ള ബഹുനില കെട്ടിടം പണിയുന്നതിന് വേണ്ടി രേഖകളില്‍ ക്രിത്രിമം കാണിച്ച് സൗകര്യം ചെയ്ത് കൊടുത്തിട്ടുള്ളത്.ഈ ഭൂമിയാകട്ടെ വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡ് മുമ്പാകെ എസ്.എം.സി.3/15/് നമ്പറായുള്ള മിച്ചഭൂമി കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ളതും കേരള ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടത്തിന്റെ ഉടമാവകാശികള്ക്കെതിരേയും കൈവശക്കാര്ക്കെതിരേയും കേസ്സ് എടുത്തിട്ടുള്ളതും വിചാരണ നടന്നു വരുന്നതുമാണ്.ഇത്തരം ഭൂമി തരം മാറ്റിയതിന്റെ പിന്നില്‍ വമ്പിച്ച സാമ്പത്തിക ഇടപാടുകളും സ്വാധീനവുമാണ്.ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് നടത്തിയ സമരം സി.പി.ഐ.എം.ലോക്കല്‍ സെക്രട്ടറി പി.സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.വി.ഹാരിസ്,ടി.കെ.റജുല,കെ.അശോകന്,പി.എ.സബീര്‍ എന്നിവര്‍ സംസാരിച്ചു.എം.പ്രഭാകരന്,പി.വാസു,ഇ.എ.രാജപ്പന്,പി.സി.ചന്ദ്രന്,വിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍