മുള്ളന്‍കൊല്ലിയില്‍ ജനവാസമേഖലയില്‍ കുഴിച്ചിട്ടത് ചത്ത കോഴികളെ; രോഗബാധമൂലം ചത്ത കോഴികളെയാണോ കുഴിച്ചിട്ടതെന്ന് പരിശോധനയില്‍ മാത്രം വ്യക്തമാകും
മുള്ളന്‍കൊല്ലി മജ്ജണ്ടയിലെ സ്വകാര്യ തോട്ടത്തില്‍ കുഴിച്ചിട്ടത് ചത്ത കോഴികളെയാണെന്ന് ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായി. കോഴി ഫാമുകളില്‍ നിന്നും ചത്ത കോഴികളെ കൂട്ടത്തോടെ ഇവിടെ കൊണ്ടുവന്ന് ജെസിബി കൊണ്ട് കുഴിയെടുത്ത് മൂടുകയായിരുന്നുവെന്ന് ഇതോടെ വ്യകത്മായി. രോഗബാധമൂലമാണോ കോഴികള്‍ ചത്തതെന്ന് കൂടുതല്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. ആരോഗ്യവകുപ്പ്, ജനപ്രതിനിധികള്‍,പോലീസ്, സമരസമിതി നേതാക്കളെന്നിവര് പരിശോധനക്ക് നേതൃത്വം നല്കി.രാവിലെ കുഴി പരിശോധിക്കാനെത്തിയ ആരോഗ്യവകുപ്പ് സംഘത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി വന്നിരുന്നു. കുഴി തുരന്നുനോക്കാനായി യാതൊരു സംവിധാനവുമില്ലാതെ വന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ജെസിബി കൊണ്ടുവന്ന് കുഴികള്‍ തുരന്ന് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി കോഴികളെ മറ്റൊരു കുഴിയെടുത്ത് അതിലേക്ക് മാറ്റിയിട്ടുണ്ട്. പാടിച്ചിറ മെഡിക്കല്‍ ഓഫീസര്‍ അബ്ദുള്‍ റഹ്മാന്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്ര് ഗിരിജ കൃഷണന്, വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, പുല്‍പ്പള്ളി എസ്ഐ ടിപി മാത്യു, സമരസമിതി നേതാക്കളായ സണ്ണി ഓലിക്കരോട്ട്, സാബു മാമ്പല്യില്, സിപി വിന്‍സന്റെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇന്ന് നാല് കുഴികളോളം പരിശോധിച്ചതില്‍ എല്ലാത്തിലും കോഴിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇത്തരത്തില്‍ പതിനെട്ട് കുഴികളാണുള്ളത്. മാലിന്യം നിക്ഷേപവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ കേസെടുത്തതില്‍ ഒരാളെ ഇന്നലെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍