വികസന പിന്നോക്ക യാത്ര നാളെ സമാപിക്കും.
കല്‍പ്പറ്റ: നിയോജക മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥയില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത്ലീഗ് നടത്തിയ വികസന പിന്നോക്ക യാത്ര നാളെ (ഫെബ്രുവരി 9) സമാപിക്കും. സമാപനത്തോടനുബന്ധിച്ച് നാളെ വൈകിട്ട് നാല് മണിക്ക് കല്‍പ്പറ്റയില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പിന്നോട്ട് നടന്ന് പ്രതിഷേധ പ്രകടനം നടത്തും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സി മോയിന്‍കുട്ടി എക്സ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ടി സിദ്ധീഖ്, പി ഇസ്മായില്‍ സംസാരിക്കും. ജാഥ ഇന്ന് പഴവൈത്തിരിയില് മണ്ഡലംലീഗ് ട്രഷറര്‍ സലീം മേമന ഉദ്ഘാടനം ചെയ്തു. മനാഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റന്‍ ടി എസ് നാസര്‍, ജില്ലാ യൂത്ത്ലീഗ് ഭാരവാഹികളായ ജാസര്‍ പാലക്കല്‍, അഡ്വ.എ.പി മുസ്തഫ, ഫസല്‍ സി എച്ച്, സി.ഇ ഹാരിസ്, ഷാജി കുന്നത്ത്, സി ഷിഹാബ്, എ കെ സൈതലവി, പി.പി ഷൈജല്‍, ടി ശംസുദ്ദീന്‍, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ.എം എ സലീം, ഹനീഫ വി കെ, ബഷീര്‍ പൂക്കോടന്‍, റാഷിക്ക് ജവാദ്, നിഷാദ് മേമന സംസാരിച്ചു. വെങ്ങപ്പള്ളിയില്‍ പനന്തറ മുഹമ്മദ്, സി കെ സലീം, പിണങ്ങോട് പഞ്ചാര ഉസ്മാന്, നൗഷാദ് റഷീദ്, മുജീബ്, പി പി അഷ്റഫ്, സിദ്ധീഖ് കെ, അന്‍വര്‍ കെ ടി, ഹാരിസ് കെ.കെ, റിയാസ് പാറോല്‍, ചുണ്ടയില്‍ സഫ്വാന് വെള്ളമുണ്ട, റഷീദ,് ഗഫൂര്‍, സൈതലവി ഓടത്തോട് ചൂരല്‍മലയില്‍ മന്‍സൂര്‍, ഷറഫുദ്ധീന്‍, കെ എം ഹംസ, താഴെ അരപ്പറ്റയില്‍ എ കെ റഫീഖ്, ഗഫൂര്‍ അരപ്പറ്റ, വടുവഞ്ചാലില്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം ബാപ്പുട്ടി, സെക്രട്ടറി എ കെ സലീം, സിദ്ധീഖ് റിപ്പണില്‍ ഗദ്ദാഫി, പി പി ജാഫര്‍ .നെടുങ്കരണയില്‍ നൗഷാദ് കതായി, ടി കരീം, ജാഫര്‍ സാദിഖ്, ജാഫര്‍ പി സംസാരിച്ചു.
മേപ്പാടിയില്‍ നടന്ന സമാപന പൊതുയോഗം നിയോജക മണ്ഡലംലീഗ് ജന.സെക്രട്ടറി ടി ഹംസ ഉദ്ഘാടനം ചെയ്തു. യഹ്യാഖാന്‍ തലക്കല്‍, നജീബ് കാരാടന്‍, പി.കെ അശ്റഫ്, റജീഷലി, സി ഹാരിസ് സംസാരിച്ചു.
20 മാസം എം.എല്‍.എ മണ്ഡലത്തില്‍ എന്ത് ചെയ്തു എന്ന സ്വയം വിമര്‍ശനത്തിന് വിധേയമാകണമെന്നും, പദ്ധതിനിര്വ്വഹണച്ചെലവില് സംസ്ഥാനത്ത് തന്നെ ഏറ്റവും പിറകിലാണ് എം എല്‍ എയെന്നും യൂത്ത്ലീഗ് ചൂണ്ടിക്കാട്ടുന്നു. എം.എല്‍.എ.ഓഫീസ് എസ് എഫ് ഐക്കാരന്റെ ഗെയിം പാര്‍ലറായി മാറിയതായും, കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത പ്രൊഡക്ടാണ് വരുമാനവര്ദ്ധനവിന്വഴി എന്ന ഉപദേശം മാത്രമാണ് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് 20 മാസമായി കിട്ടിയതെന്നും യൂത്ത്ലീഗ് ആരോപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍