ബിജെപിസംഘപരിവാര്‍ ശക്തികള്‍ കപട ദേശീയതയുടെ വക്താക്കള്‍;കാനം രാജേന്ദ്രന്; ഇടതുപക്ഷ മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചു
മാനന്തവാടി:വളര്‍ന്നുവരുന്ന ഭൂരിപക്ഷ വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ ന്യൂനപക്ഷ മതസംഘടനകളെ ഏകോപിപ്പിക്കാതെ മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുന്ന സംവിധാനങ്ങളെ ശക്തിപ്പെടുത്തണമെന്നും, വര്‍ഗ്ഗീയതയെ തടയിടാന്‍ ഇടതു മതേതര കക്ഷികള്‍ മാത്രം പോരെന്നും യോജിക്കാവുന്ന വരുമായി യോജിച്ചു ശക്തമായ കൂട്ടായ്മ രൂപീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.ഐ. ജില്ലാ സമ്മേളനം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സമ്മേളനം നാളെ സമാപിക്കും.സിപിഐസിപിഎം തര്‍ക്കവിഷയങ്ങളെ പര്‍വ്വതീകരിച്ച് കാണേണ്ട കാര്യമില്ല. സ്വന്തം പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനോടൊപ്പം മുന്നണിയും ശക്തിപ്പെടുത്താനാണ് സിപിഐ ശ്രമിക്കുന്നത്. ഘടകകക്ഷികള്‍ എല്ലാം ഒരുമിക്കുന്നത് പ്രകടന പത്രിക തയ്യാറാക്കുന്നതിലാണ്. ആ പ്രകടന പത്രിക യാഥാര്‍ത്ഥ്യമാക്കാന്‍ ഘടകക്ഷിയെന്ന നിലയില്‍ സിപിഐ മുന്നില്‍ നില്ക്കും. സിപിഐ യും, സിപിഎമ്മും ഒരേപോലെ ശക്തിപ്പടേണ്ടതുണ്ട്. എന്നാല്‍ മാത്രമേ മുന്നണി ശക്തിപ്പെടുകയുള്ളൂ. എന്നാല്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് തുറന്ന് പറയാന്‍ തങ്ങള്‍ മടിക്കില്ല. സ്വന്തം പാര്‍ട്ടിയുടെ വ്യക്തിത്വം, നിലപാടുകളും പണയം വെക്കാന്‍ സിപിഐ തയ്യാറല്ലെന്നും കാനം വ്യക്തമാക്കി.
രാജ്യഭരണം കൈയാളുന്ന ബി.ജെ.പി.യും മോദിയും വര്‍ഗ്ഗീയ ധ്രൂവീകണത്തിനാണ് ശ്രമിക്കുന്നത്.ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ചെറുക്കാന്‍ നൂനപക്ഷങ്ങള്‍ സംഘടിക്കുകയല്ല വേണ്ടത് പകരം അത്തരം വര്‍ഗ്ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷ മതേതര ശക്തികളെ പിന്തുണക്കുകയാണ് വേണ്ടത്.ആര്.എസ്.എസ്., സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിവിടുന്ന വര്‍ഗ്ഗീയതയെ ഒറ്റക്ക് നേരിട്ട് തോല്‍പ്പിക്കാമെന്ന ധാരണ സി.പി.ഐ.ക്ക് ഇല്ലന്നും അതിന് യോജിക്കുന്നവരുമായി യോജിച്ച മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും കാനം കൂട്ടി ചേര്‍ത്തു.
പി.എസ്.വിശ്വംഭരന് അധ്യക്ഷത വഹിച്ചു.മന്ത്രി വി.എസ്.സുനില്‍കുമാര്‍, സത്യന് മൊകേരി, കെ.രാജന് എം.എല്‍.എ., ടി.പുരുഷോത്തമന് ,ജില്ലാ സെക്രട്ടറി വിജയന് ചെറുകര, പി.കെ.മൂര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിംഗ് മേലുള്ള ചര്‍ച്ച തുടങ്ങി.നാളെ രാവിലെ ചര്‍ച്ച തുടരും. തുടര്‍ന്ന് ജില്ലാ കൗണ്‍സില്‍ അംഗങ്ങളെയും പുതിയ സെക്രട്ടറിയെയും തിരഞ്ഞെടുക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍