അനധികൃത ഭക്ഷണശാലയ്ക്കെതിരെ നടപടി വേണം:കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്
കല്‍പ്പറ്റ:യാതൊരു മാനദണ്ഡം പാലിക്കാതെ നികുതിയോ ഒരു രേഖയും ഇല്ലാതെ വൃത്തിഹീനമായ ഇടങ്ങളില്‍ കച്ചവടം നടത്തുന്ന ഭക്ഷണശാലയ്ക്കെതിരെ നടപടികള്‍ എടുക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് വയനാട് ജില്ലാ ജനറല്‍ ബോഡി ആവശ്യപ്പെട്ടു.മുനിസിപ്പല്‍ പഞ്ചായത്തുകള്‍ ലൈസന്‍സുകള്‍ പുതുക്കുന്ന സമയത്ത് കരിനിയമങ്ങള്‍ ഒഴിവാക്കുക.യോഗം കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ജില്ലാ പ്രസിഡന്റ് പ്രാണിയത്ത് അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പി.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.ആര്.ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ട്രഷറര്‍ സാജന് പൊരുന്നിക്കല്‍ സ്വാഗതം പറഞ്ഞു.ഹോട്ടല്‍ ഉടമകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയും കെ.എച്ച്.ആര്.എ-യും സംയുക്തമായി നടത്തുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം റിജിനല്‍ മാനേജര്‍ ജയ നിര്‍വഹിച്ചു.അസി.മാനേജര്‍ പ്രദീഷ് ക്ലാസ്സെടുത്തു.വൈത്തിരി താലൂക്ക് പ്രസിഡന്റായി ഉമ്മര്‍ പാരഡൈസ്,സെക്രട്ടറി മുഹമ്മദ് അസ്ലം,ട്രഷറര്‍ കാസിം വൈത്തിരി.വൈസ് പ്രസിഡന്റ്മാരായി സി.എം.അബ്ദുറഹിമാന് ചുണ്ടേല്‍,ശശി മേപ്പാടി,ശിഹാബ് ചുണ്ടേല്‍,മുസ്തഫ മടക്കിമല എന്നിവര്‍ ഉള്‍പ്പെടെ 21 അംഗ കമ്മിറ്റി രൂപീകരിച്ചു.ബത്തേരി താലൂക്കിന്റെ പ്രസിഡന്റായി അബു ബാബു മെസ്സ്,സെക്രട്ടറി അരവിന്ദ് ഹോട്ടല്‍,ട്രഷറര്‍ പി.പി.പ്രേമന്.വൈസ് പ്രസിഡന്റുമാരായി ജോസ് ഫിനിക്സ്,ഷംസു ബത്തേരി.സെക്രട്ടറിമാരായ എം.ടി.അശോകന്,കൃഷ്ണന്‍കുട്ടി ചൈത്രം,യാസിര്‍ തൗഫീഖ് മീനങ്ങാടി എന്നിവരേയും തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍