മാനന്തവാടി നഗരസഭാ ഭരണം കെടുകാര്യസ്ഥതയും വികസന മുരടിപ്പും നിറഞ്ഞത്;പി.വി. ജോര്‍ജ്.
മാനന്തവാടി നഗരസഭക്കെതിരെ കൗണ്‍സിലറും ഡി.സി.സി.ജനറല്‍ സെക്രട്ടറിയുമായ പി.വി. ജോര്‍ജ്.നഗരസഭ ഭരണം കെടുകാര്യസ്ഥതയും വികസന മുരടിപ്പും നിറഞ്ഞതാണെന്നും അദ്ദേഹം.നഗരസഭ ഭരണം രണ്ട് വര്‍ഷം പിന്നിട്ടിട്ടും കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി തുടങ്ങി വെച്ച പദ്ധതികള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ നിഷ്ക്രിക്രിയ ഭരണമാണ് നഗരസഭയില്‍ നടമാടുന്നതെന്നും പി.വി. ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.എല്‍.ഡി.എഫിന് നഗരസഭ ഭരണം ലഭിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു വികസനവും എടുത്തു പറയാന്‍ ഭരണ സമിതിയായ സി.പി.എം.ന് കഴിഞ്ഞിട്ടില്ല. ഭരണത്തിലേറി ഇതിനകം രണ്ട് ബഡ്ജറ്റുകള്‍ അവതരിപ്പിക്കുകയും മൂന്നാമത്തെ ബഡ്ജറ്റ് അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലുമാണ് എന്നിട്ടും എടുത്തു പറയത്തക്ക ഒരു നേട്ടവും സി.പി.എം.നേതൃത്വം നല്കുന്ന ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ചൂട്ടകടവിലെ കുടിവെള്ള വസതി, കോഴിക്കോട് റോഡിലെ പാര്‍ക്കിംഗ്, നഗരസഭ മൂക്കിന് താഴെയുള്ള ഡലിവറി സെന്റര്‍ തുടങ്ങി മാലിന്യ പ്രശ്നങ്ങള്‍ പോലുള്ള വിഷയങ്ങള്‍ പോലും പ്രശ്ന പരിഹാരമാവാതെ കിടക്കുകയാണ്.നഗരത്തിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ നഗരസഭ കഴിഞ്ഞിട്ടില്ല. മാലിന്യ പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്തുകള്‍ പോലും നൂതനമായ പദ്ധതികള്‍ ആവിഷ്കകരിക്കുമ്പോള് മാനന്തവാടി നഗരസഭ ഒരു പദ്ധതി പോലും നഗരകാര്യ വകുപ്പിന് സമര്‍പ്പിക്കാന്‍ കഴിയാതെ ജനവഞ്ചകരായി മാറിയിരിക്കയാണെന്നും പി.വി. ജോര്‍ജ് കുറ്റപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍