സൗഹൃദം സാര്‍ത്ഥകമാക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.
മാനന്തവാടി:ഫെയിസ് ബുക്കും വാട്സ് ആപ്പും ആന്‍ഡ്രോയിഡ് ഫോണും ലാന്‍ഡ് ഫോണുകള്‍ പോലുമില്ലാത്ത കാലത്ത്, ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തളിരിട്ട സൗഹൃദം സാര്‍ത്ഥകമാക്കി കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ബി. എഡ്. സെന്ററിലെ ഒരുകൂട്ടം പൂര്‍വ വിദ്യാര്‍ത്ഥികള്‍. 1996 - 97 ല്‍ സര്‍വ്വകലാശാലയുടെ തുടക്കത്തില്‍ തന്നെ തോണിച്ചാലിലെ പള്ളിക്കെട്ടിടത്തില്‍ ആരംഭിച്ച ബി. എഡ്. സെന്ററിലെ പ്രഥമ ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എല്‍ സി ഡി പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും സ്ഥാപനത്തിലേക്ക് സംഭാവനയായി നല്‍കിയത്. പ്രഥമ ബാച്ചില്‍ നാല് വിഷയങ്ങളിലായി ഇരുന്നൂറിലേറെ വിദ്യാര്‍ത്ഥികളാണ് ഇ സ്ഥാപനത്തില്‍ നിന്നും അധ്യാപക പരിശീലനം നേടി പുറത്തിറങ്ങിയത്. ഇവരില്‍ പലരും ഇന്ന് അധ്യാപനം, പോലീസ്, വനം, പൊതുമരാമത്ത്, ജയില്‍ എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ സര്‍വീസുകളില്‍ സേവനമനുഷ്ഠിച്ചു വരുന്നുണ്ട്. 2017 മെയ്, ഒക്ടോബര്‍ മാസങ്ങളില്‍ സ്ഥാപനം ഒത്തിരിക്കാം ഓര്‍ത്തിരിക്കാം എന്ന പേരില്‍ സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലൂടെയാണ് പ്രഥമ ബാച്ചിന്റെ സൗഹൃദ കൂട്ടായ്മ വാട്സ് ആപ്പിലൂടെ ശക്തിപ്രാപിച്ചത്. എം ശശി, ഇ എന്‍ സതീഷ് ബാബു, കെ ടി ബാബുരാജ്, പ്രീതി കെ ആര്, കെ വി മുകേഷ്, അരവിന്ദാക്ഷന് കണ്ടേയ്ത്തുപാറ , ചന്ദ്രന് ചൂര്‍ക്കുഴി, ഷീമ വി, റീന എന്‍ വി, രതീഷ് പി കെ, ഷിബു എം എ എന്നിവരാണ് പ്രഥമ ബാച്ചിനെ പ്രതിനിധീകരിച്ച് സ്ഥാപനത്തിലെത്തി സൗഹൃദ സമ്മാനം കൈമാറിയത്. കോഴ്സ് ഡയറക്ടര്‍ സജിത്ത് എ, അലുമ്നി അസോസിയേഷന് ടീച്ചര്‍ ഇന്‍ ചാര്‍ജ് ഗണേഷ് കുമാര്‍ സി എച്ച്, വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഭാരവാഹികളായ അജേഷ് കെ ആന്റ്റോ, ആതിര കെ വി എന്നിവര്‍ എല്‍ സി ഡി പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും ഏറ്റുവാങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍