ജിതിന് അബുവിന്റെ ചികിത്സാ ധനസമാഹരണം: അഫ്സലിന്റെ ഗാനമേള ഫെബ്രുവരി 11 ന്
ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മേപ്പാടി പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ജിതിന് അബുവിന്റെ ചികില്‍സാ ഫണ്ട് സ്വരൂപിക്കുന്നതിനായി പ്രശസ്ത ഗായകന് അഫ്സലിന്റെ ഗാനമേള അരങ്ങേറുന്നു. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മേപ്പാടി ബസ് സ്റ്റാന്റ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 2017 ജൂലായ് 9 നാണ് ജിതിന് അബു സഞ്ചരിച്ച ബൈക്കപടത്തില്പ്പെടുന്നത്. തുടര്‍ന്ന് തലയ്ക്കും, നട്ടെല്ലിനും പരുക്കേറ്റ് ചികിത്സയില്കഴിയുന്ന ജിതിന്റെ ചികിത്സ ധനസ്വരൂപണത്തിനായാണ് ഗാനമേള നടത്തുന്നത്.മാസങ്ങളോളം വിംസ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ജിതിന്. ഭീമമായ ചികില്‍സ ചിലവ് കാരണം തന്റെ സമ്പാദ്യമെല്ലാം അബു മകന്റെ ചികില്‍സക്ക് വേണ്ടി ചിലവഴിച്ചു . ഇനിയെന്ത് ചെയ്യുമെന്ന ചിന്ത വന്നപ്പോഴാണ് സന്മനസ്സുള്ളവരുടെ സഹായം തേടിയത് . തലക്ക് ശക്തമായ അഘാതമേറ്റ കാരണം തലയോട്ടിക്ക് കാര്യമായ പരിക്ക് പറ്റിയിട്ടുണ്ട് .ഇതിന്റെ ചികില്‍സക്ക് മാത്രം മൂന്ന് ലക്ഷത്തിലേറെ ചിലവ് വരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. .നട്ടെല്ലിന്റെ ചികില്‍സയ്ക്ക് വേറെയും തുക കണ്ടെത്തണം ഇത്രയും തുക കണ്ടെത്തുന്നതിന്നും വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കുന്നതി ന്നും വേണ്ടി മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട്
കെ.കെ സഹദ് ചെയര്‍മാനും പഞ്ചായത്ത് മെമ്പര്‍ ടി.ഹംസ കണ്‍വീനറുമായി ജനകീയ കമ്മിറ്റി നിലവില്‍ വന്നു പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രശസ്ത പിന്നണി ഗായകന് അഫ്സല് ജനുവരി 11 ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മേപ്പാടി യില്‍ എത്തുന്നത് . ബസ് സ്റ്റാന്റ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് .ഒരു യുവാവിന്റെ ചികില്‍സയ്ക്കായി എല്ലാ മനുഷ്യ സ്നേഹികളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍