ബജറ്റില്‍ വെള്ളമുണ്ടയില്‍ പുതിയ ഐടിഐ
മാനന്തവാടി: തൊഴില്‍ പരിശീലന രംഗത്ത് പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള വയനാട് ജില്ലയില്‍ പുതിയ ഐ.ടി.ഐകള്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു. മാനന്തവാടി മണ്ഡലത്തിലെ വെള്ളമുണ്ട പഞ്ചായത്തിലാണ് പുതിയ ഐടിഐ അനുവദിക്കുക.വയനാട് വെള്ളമുണ്ടക്ക് പുറമേ തിരുവനന്തപുരം വര്‍ക്കല, തലശ്ശേരി പന്ന്യന്നൂര്‍, കാസര്‍ഗോഡ് പീലിക്കോട്, , എറണാകുളം അങ്കമാലി, കൊല്ലം മയ്യനാട് എന്നിവിടങ്ങളിലാണ് പുതിയ ഐടിഐകള്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്നത്. പുതിയ ആറ് ഐടിഐകള്‍ക്കായി ഒന്‍പത് കോടി രൂപ യാണ് സര്‍ക്കാര്‍ വകയിരുത്തിയത്.
സംസ്ഥാനത്താകെ നൂറോളം സര്‍ക്കാര്‍ ഐ.ടി.ഐകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ വെറും രണ്ട് ഐ.ടി.ഐകള്‍ മാത്രമാണ് നിലവിലുണ്ടായിരുന്നത്.1982 ല്‍ നായനാര്‍ സര്‍ക്കാര്‍ അനുവദിച്ച കല്‍പ്പറ്റ കൃഷ്ണമോഹന് സ്മാരക ഗവ.ഐടിഐ, 2008 ല്‍ വി.എസ് അച്യൂതാനന്ദന് സര്‍ക്കാര്‍ അനുവദിച്ച നെന്മേനി ഗവ.വനിതാ ഐടിഐ, എന്നിവയാണ് നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍. കല്‍പ്പറ്റ ഐ.ടി.ഐയില്‍ 231 പേര്‍ക്കും, നെന്മേനി വനിതാ ഐ.ടി.ഐയില്‍ 63 പേര്ക്കുമണ് ഓരോ വര്‍ഷവും പ്രവേശനം നല്കി വരുന്നത്. വെള്ളമുണ്ടയില്‍ പുതിയ ഐടിഐ സ്ഥാപിക്കുന്നതോടെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെ നിരവധി നിരവധി വിദ്യാര്ത്ഥികള്ക്കനുഗ്രഹമാവും. എം.എല്‍.എ ഒ ആര് കേളുവിന്റെയും, ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകളുടേയും ശ്രമഫലമാണ് ഐ.ടി.ഐ ക്ക് സര്‍ക്കാര്‍ പണം വകയിരിത്തിയത്.
സര്‍ക്കാരിനേയും ഒ.ആര് കേളു എം.എല്‍.എയും അഭിനന്ദിച്ചു
കല്‍പ്പറ്റ. മാനന്തവാടി മണ്ഡലത്തിലെ വെള്ളമുണ്ടയില്‍ ഗവ.ഐടിഐ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത മാനന്തവാടി എം.എല്‍.എ ഒ.ആര് കേളുവിനേയും ഇടതുപക്ഷ സര്‍ക്കാരിനേയും ഡ.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
വെള്ളമുണ്ടയില്‍ പുതിയ ഐടിഐ സ്ഥാപിക്കുന്നതോടെ
+2 വിന് ശേഷം സാങ്കേതീക വിദ്യാഭ്യാസ മേഖലയില്‍ വയനാട്ടിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ലഭിക്കും. സാങ്കേതിക പരിശീലന മേഖലയില്‍ ഒട്ടേറെ ഒഴിവുകള്‍ രാജ്യത്ത് നിലനില്ക്കുന്നുണ്ടങ്കിലും പിന്നോക്ക ജില്ലയായ വയനാട്ടില്‍ ഈ മേഖലയില്‍ വേണ്ടത്ര വളര്‍ച്ച കൈവരിച്ചിരുന്നില്ല. ഇതിന് പുതിയ ഗവ.ഐ.ടി.ഐയുടെ വരവ് ഒരു പരിധി വരെ പരിഹാരമാകും. ഡിവൈഎഫ്ഐ ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരിനും, എം.എല്‍.എ ഒ ആര് കേളുവിനും നിവേദനം സമര്‍പ്പിച്ചിരുന്നു. ഇത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചതില്‍ സന്തോഷമുണ്ട്.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.പി ഷിജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീഖ് റിപ്പോര്‍ട്ട് അവതിരിപ്പിച്ചു. കെ മുഹമ്മദാലി, സി ജി പ്രത്യുഷ്, വി ഹാരിസ്, കെ.എം ഫ്രാന്‍സിസ്, ബീന രതീഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍