വയനാട് ജില്ലയ്ക്ക് അഭിമാനമായി എം.എസ് .അമര്‍ത്യ
മാനന്തവാടി:പവര്‍ലിഫ്റ്റിങ്ങില്‍ രണ്ട് ദേശീയ റെക്കോര്‍ഡുകളും രണ്ട് സംസ്ഥാന റെക്കോര്‍ഡുകളും കൈപ്പിടിയിലൊതുക്കി എം.എ എസ് അമര്‍ത്യ ജില്ലയുടെ അഭിമാനമായി മാറി. കോയമ്പത്തൂരില്‍ വെച്ച് നടന്ന ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡെഡ് ലിഫ്റ്റ് 115 കി.ഗ്രാം വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡും, കൊല്ലത്ത് വെച്ച് നടന്ന ജൂനിയര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഡെഡ് ലിഫ്റ്റ് 120 കി ഗ്രാം വിഭാഗത്തില്‍ സംസ്ഥാന റെക്കോര്‍ഡും കരസ്ഥമാക്കിയാണ് അമര്‍ത്യ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായത്.സഹോദരിമാരും പവര്‍ലിഫ്റ്റിങ്ങില്‍ 2009 ലെ കോമണ്‍വെല്‍ത്ത് ചാമ്പ്യനായ എം.എസ് ഐശ്വര്യ 2012 ലെ എഷ്യന്‍ ചാമ്പ്യനായ എം.എസ് അക്ഷയ എന്നിവരുടെ പാത പിന്തുടര്ന്ന് കൊണ്ട് 2013 ലാണ് അമര്‍ത്യ ഈ രംഗത്തേക്ക് കടന്നുവരുന്നത്.
ഇതു വരെയുള്ള കാലയളവിനുള്ളില്‍ 2 അന്തര്‍ദേശീയ മെഡല്‍, 2 സൗത്ത് ഇന്ത്യന്‍ മെഡലുകള്‍ ,5ദേശീയ മെഡലുകള്‍, 11 സംസ്ഥാന മെഡലുകള്‍ എന്നിവയാണ് കഠിനാദ്ധ്വാനത്തിലൂടെ ഈ പ്രതിഭ എത്തിപിടിച്ചിട്ടുള്ള നേട്ടങ്ങള്‍. ജമ്മുവില്‍ വെച്ച് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഡെഡ് ലിഫ്റ്റ് 105 കി.ഗ്രാം വിഭാഗത്തില്‍ നേടിയ ദേശീയ റിക്കോര്‍ഡും ,ചേര്‍ത്തലയില്‍ വെച്ച് നടന്ന സ്റ്റേറ്റ് സബ്ബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡെഡ് ലിഫ്റ്റ് 110 കി.ഗ്രാം വിഭാഗത്തിലും ലഭിച്ച റെക്കോര്‍ഡുകളാണ് മറ്റൊരു മികച്ച നേട്ടം.രണ്ട് തവണ സൗത്ത് ഇന്ത്യ സ്ട്രോങ്ങ് പട്ടവും ലഭിച്ചിട്ടുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു മെഡല്‍ നേടുക എന്നതാണ് അമര്‍ത്യയുടെ ഇനിയുള്ള ലക്ഷ്യം .ഇതിനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട് ഗവ. ലോ കോളേജിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ അമര്‍ത്യ.
പരീശീലകന് പിതാവും മുന്‍ മിസ്റ്റര്‍ കേരളയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും അസോസിയേറ്റ് പ്രൊഫസറായി വിരമിച്ച മാനന്തവാടി മൈത്രി നഗര്‍, വൃന്ദാവനില്‍, എം .കെ . ശെല്‍വരാജ് ആണ്. മാതാവ് സി.ആര്. ഇന്ദിര പവര്‍ലിഫ്റ്റിങ്ങ് സ്റ്റേറ്റ് റഫറിയും ചുണ്ടേല്‍ റീജ്യണല്‍ കോഫി റിസര്‍ച്ച് സെന്ററിലെ ജൂനിയര്‍ ലെയ്സണ്‍ ഓഫീസറാണ്.ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാര്‍ പവര്‍ലിഫ്റ്റിങ്ങില്‍ അന്തര്‍ദേശീയ മെഡലുകള്‍ നേടിയ സംസ്ഥാനത്തെ തന്നെ അപൂര്‍വ്വമായ കുടുംബം കൂടിയാണ് അമര്ത്യയുടെത്. കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തോടെയും ഇത്രയെറെ നേട്ടങ്ങള്‍ കരസ്ഥമാക്കുമ്പോഴും ഗവര്‍മെന്റ് തലത്തിലോ, ത്രിതല ഭരണസംവിധാനത്തിലൂടെയോ യാതൊരു വിധ പ്രോത്സാഹനവും ലഭിക്കുന്നില്ല എന്നുള്ളതാണ് ഇത്രയെറെ സന്തോഷങ്ങള്ക്കിടയിലുമുള്ള ഏക സങ്കടമെന്ന് ശെല്‍വരാജ് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍