കര്‍ഷകനെ ഞെരുക്കിയ സംസ്ഥാന ബഡ്ജറ്റ് പഞ്ചായത്ത് തലത്തിലേക്ക് തരംതാണു:പി.കെ.ജയലക്ഷ്മി.
മാനന്തവാടി: കാര്‍ഷിക വിള തകര്‍ച്ചയും വില തകര്‍ച്ചയും രൂക്ഷമായതോടെ അനുദിനം കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന കര്‍ഷകനെ കൂടുതല്‍ ഞെരുക്കുന്നതാണ് 2018 ലെ സംസ്ഥാന ബഡ്ജറ്റ് എന്ന് മുന്‍ മന്ത്രിയും കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗവുമായ പി.കെ. ജയലക്ഷ്മി പ്രതികരിച്ചു.ജൈവ മുന്നേറ്റം നടത്തുന്ന കേരളത്തില്‍ എല്ലാ ജില്ലകള്‍ക്കും കൂടി ജൈവകൃഷി പ്രോത്സാഹനത്തിന് വെറും പത്ത് കോടി രൂപ നീക്കിവെച്ച് സംസ്ഥാന ബഡ്ജറ്റിനെ പഞ്ചായത്ത് ബഡ്ജറ്റാക്കി തരം താഴ്ത്തിയെന്ന് അവര്‍ കുറ്റപ്പെടുത്തി. കേര നാടായ സംസ്ഥാനത്ത് നാളീകേര കൃഷി നാശത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. നാളികേര കൃഷി വ്യാപിപ്പിക്കുന്നതിന് 50 കോടി രൂപ മാത്രം മാറ്റി വെച്ച് കര്‍ഷകനെ അവഹേളിക്കുകയാണ് ധനമന്ത്രി ചെയ്തത്. നെല്കൃഷിക്കാരെയും കാപ്പി, കുരുമുളക് കൃഷിക്കാരെയും കര്‍ഷകരായി പോലും പരിഗണിച്ചില്ല.
വയനാട് പാക്കേജിന് 28 കോടി രൂപ മാത്രം അനുവദിച്ച് മറ്റെല്ലാ മേഖലയിലും വയനാടിനെ അവഗണിച്ചു. വയനാട് പാക്കേക്കിനായി കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിച്ച 19 കോടി രൂപയില്‍ എത്ര രൂപ ഇതുവരെ ചിലവഴിച്ചുവെന്നും എത്ര കര്‍ഷകര്‍ക്ക് പാക്കേജിന്റെ ഗുണം ലഭിച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. കണ്ണില്‍ പൊടിയിട്ട് പറ്റിക്കാനുള്ള തന്ത്രം മാത്രമാണ് വയനാട് പാക്കേജ് എന്ന പേരെന്നും ജയലക്ഷ്മി ആരോപിച്ചു.
കേന്ദ്ര ഗവണ്മെന്റിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും കൈയ്യൊഴിത്ത വയനാട്ടിലെ ജനങ്ങള്‍ക്ക് വന്‍ നിരാശയാണ് ബഡ്ജറ്റ് അവതരണത്തിലൂടെ ധനമന്ത്രി നടത്തിയതെന്നും ജയലക്ഷ്മി പ്രസ്താവനയില്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍