ജില്ലയില്‍ വീണ്ടും 'സ്റ്റിക്കര്‍ '; അനാവശ്യ ഭീതിയെന്ന് പോലീസ്
ഇന്ന് തലപ്പുഴ, അഞ്ചു കുന്ന്, തേറ്റമല , നാലാംമൈല്‍ ഭാഗങ്ങളില്‍ കണ്ടു; എന്നാല്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് പോലീസ്; സോഷ്യല്‍ മീഡിയ വഴിയുള്ളതില്‍ പലതും വ്യാജ പ്രചരണം; അജ്ഞാതര്‍ വീട്ടിലെത്തിയാല്‍ അഡ്രസും, തിരിച്ചറിയല്‍ കാര്‍ഡും ചോദിക്കണമെന്ന് പോലീസ്
ബ്ലാക്ക് മാന്‍ ഭീതിക്ക് ശേഷം പൊതുജനം സ്റ്റിക്കര്‍ ഭീതിയിലേക്ക്. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളുടെ ചുവട് പിടിച്ച് ജില്ലയിലും 'സ്റ്റിക്കറുകളുടെ ' സാന്നിധ്യം കൂടുന്നു. ഇന്ന് തലപ്പുഴ ഐനിക്കാടന്‍ സലീമിന്റെ വീട്ടിലും, അഞ്ചുകുന്ന് തിണ്ടുമ്മല് ഇബ്രാഹിമിന്റെ വീട്ടിലും ജനലുകളില്‍ സ്റ്റിക്കര്‍ പതിച്ചത് കണ്ടെത്തി. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ യാതൊരു അടിസ്ഥാനമില്ലെന്നും ജനങ്ങളില്‍ ഭീതി വിതക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി
ജില്ലയില്‍ പല സ്റ്റേഷന് പരിധിയിലും വീടുകളിലെ ജനലുകളില്‍ അസ്വഭാവിക രീതിയില്‍ സ്റ്റിക്കറുകള്‍ പതിച്ചതായി പോലീസ് പരാതി ലഭിച്ചിരുന്നു. എന്നാല്‍ പലതും ആദ്യമേ തന്നെ പതിച്ച സ്റ്റിക്കറുകളായിരുന്നു. ചിലതുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തല്പരകക്ഷികള് തമാശയ്ക്കോ, ഭീതി ജനിപ്പിക്കാനായോ ചെയ്യുന്ന പ്രവൃത്തിയാണിതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്തു തന്നെയായാലും വീട്ടില്‍ വരുന്ന അജ്ഞാതരോട് ഐ ഡി കാര്‍ഡടക്കമുള്ള അഡ്രസ് രേഖകള്‍ ചോദിച്ച് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി പൊതു ജനം കാണിക്കണമെന്നും പോലീസ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍