വനം വകുപ്പിന്റെ ഔഷധതോട്ടം കത്തിനശിച്ചു.
മാനന്തവാടി:വനം വകുപ്പിന് കീഴിലെ ഔഷധ തോട്ടത്തിന് തീപിടിച്ചു. എട്ട് ഏക്രയിലെ ഔഷധതോട്ടവും മരങ്ങളും കത്തിനശിച്ചു. എല്ലാവര്‍ഷവും ഔഷധതോട്ടത്തില്‍ തീപടരുന്നതില് ദുരൂഹത. ബേഗൂര്‍ ഫോറസ്റ്റ് റെയിഞ്ചിന് കീഴിലുള്ള തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പ്പെട്ട മാനന്തവാടി അമ്പുകുത്തി വനം വകുപ്പ് ഔഷധ തോട്ടത്തിലാണ് അഗ്നിബാധ ഉണ്ടായത്.ഇന്ന് രാവിലെ 11.30 മണിയോടെയാണ് ചെന്നലായി ഭാഗത്തെഔഷധ തോട്ടത്തില്‍ ആദ്യം തീ പടരുന്നത് നാട്ടുകാര്‍ കണ്ടത് തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഫയര്‍ഫോഴ്സ് അധികൃതരേയും വിവരമറിയിക്കുകയായിരുന്നു.
വന്‍തോതില്‍ പുല്ലുകള്‍ നിറഞ്ഞ ഔഷധതോട്ടത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു പത്ത് ഹെക്ടര്‍ വരുന്ന ഔഷധതോട്ടത്തിലെ മൂന്ന് ഹെക്ടറി ലേ റെവരുന്ന സ്ഥലത്തെ ഭൂമിയിലെ ഔഷധചെടികളും അപൂര്‍വ ഇനത്തില്‍പ്പെട്ട മരങ്ങളും പുല്ലുകളും കത്തിനശിച്ചു.മാനന്തവാടി ഫയര്‍സ്റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഇ.വി.കുഞ്ഞിരാമന്റ് നേതൃത്വത്തിന് രണ്ട് യൂണിറ്റ് എത്തിയാണ് ഒന്നര മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കിയത്.
ചെന്നലായി റോഡിനോട് ചെര്‍ന്നുള്ള ജനവാസ മേഖലയിലേക്ക് തീ ആളി പടരുന്നത് തടയാന്‍ കഴിഞ്ഞത് വന്‍ ദുരന്തം ഒഴിവാകാന്‍ സഹായകമായി. ഓഷധ തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റ് തേന്‍ സംസ്ക്കരണ യൂണിറ്റ് കെട്ടിടത്തിന് തീ പടരാതിരുന്നതും വന്‍ നാശനഷ്ട്ടങ്ങള്‍ക്കും കാരണമാകുമായിരുന്നു.
വനം വകുപ്പ് നട്ട് പരിപാലിച്ച് വരുന്ന അപൂര്‍വ്വ ഇനം ഔഷധസസ്യങ്ങളാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്.അതെ സമയം ഫയര്‍ ലൈന്‍ യഥാസമയം നടത്തിയിരുന്നുവെങ്കില്‍ വന്‍ നാശനഷ്ടം ഉണ്ടാകുമായിരുന്നില്ലെന്നാണ് പൊതുജനാഭിപ്രായം.അതെ സമയം എല്ലാ വര്‍ഷവും വേനലില്‍ ഔഷധതോട്ടത്തില്‍ തീ പിടിക്കുന്നത് ദുരൂഹതക്കും ഇടയാക്കുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍