മുപ്പത്താറ് വര്‍ഷത്തെ സേവനത്തിന് ശേഷം മാനന്തവാടിയുടെ ഓവര്‍സീയര്‍ പടിയിറങ്ങുന്നു
ജോലിയില്‍ പ്രവേശിച്ചതു മുതല്‍ തുടര്‍ച്ചയായി ഒരു നാട്ടില്‍ ഒരു ഓഫീസില്‍ ജോലി ചെയ്തു എന്ന പ്രത്യേകതയുമായി പൊതുമരാമത്ത് വകുപ്പിലെ ജനകീയനായ ഉദ്യോഗസ്ഥന് നാളെ വിരമിക്കും . പൊതുമരാമത്ത് നിരത്ത് വിഭാഗം മാനന്തവാടി അസി.എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഓഫീസിലെ ഓവര്‍സിയര്‍ ഗ്രേഡ് ഒന്ന് ആയ പി.പി.സുധീന്ദ്രലാല്‍ ആണ് വിരമിക്കുന്നത്. നീണ്ട മുപ്പത്തിയാറ് വര്‍ഷമാണ് ഇദ്ധേഹം ഒരേ ഓഫീസില്‍ ജോലി ചെയ്തത്. ഇത്തരത്തില്‍ ഒരു സ്ഥലത്ത് തന്നെ ജോലി ചെയ്ത മറ്റൊരാളില്ലന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ ആലപ്പുഴ പല്ലന സ്വദേശിയായ ഇദ്ദേഹം തന്റെ ഇരുപതാം വയസ്സില്‍ 1982 ജൂണ്‍ രണ്ടിന് മാനന്തവാടി പഞ്ചായത്ത് വിംഗില്‍ ഓവര്‍സിയര്‍ ഗ്രേഡ് മൂന്നായാണ് ജോലിയില്‍ പ്രവേശിച്ചത്.1997 ല്‍ പഞ്ചായത്ത് വിംഗ് ലോക്കല്‍ വിഭാഗം പൊതുമരാമത്തിലേക്ക് മാറ്റിയതോടെ അങ്ങോട്ട് മാറി. 2007 ല്‍ ഓവര്‍സിയര്‍ ഗ്രേഡ് രണ്ടായി സ്ഥാനം കയറ്റം ലഭിച്ചപ്പോഴും ഇതേ സ്ഥലത്ത് തന്നെ ജോലിയില്‍ തുടര്‍ന്നു.രണ്ട് വര്‍ഷം മുമ്പ് ഗ്രേഡ് ഒന്നായി പ്രമോഷന് ആയെങ്കിലും ഓഫീസ് മാറിയില്ല. നീണ്ട മുപ്പത്തിയാറ് വര്‍ഷമാണ് ഒരേ ഓഫീസില്‍ ജോലി ചെയ്തത്. ഇത്തരത്തില്‍ ഒരു സ്ഥലത്ത് തന്നെ ജോലി ചെയ്ത മറ്റൊരാളില്ലന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. വാളാട്, വാരാമ്പറ്റ, മുള്ളല്, കൂടല്‍ക്കടവ്, വള്ളിയൂര്‍ക്കാവ്, കൊയിലേരി, പൊളളം പാറ തുടങ്ങിയ വലിയ പാലങ്ങളുടെ നിര്‍മ്മാണമേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ചെറുപുഴ, പനന്തറ പാലകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴ് വിരമിക്കുന്നത്. അതാത്കാലത്തെ എം.എല്‍.എ.മാരുമായും രാഷ്ട്രീയ നേതൃത്വങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചീഫ് എഞ്ചിനിയര്‍മാരായ പെണ്ണമ്മ, മധുമതി, കെ. ഡി. സുരേഷ് എന്നിവരുടെ കീഴില്‍ ജോലി ചെയ്തിരുന്നു. ഭാര്യ ജയശ്രീ കെ.എസ്.ഇ.ബി.അമ്പലപ്പുഴയില്‍ സബ്ബ് എഞ്ചിനിയറായി ജോലി ചെയ്തുവരുന്നു. നൂറനാട് ശ്രീബുദ്ധ എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി അഹില അമ്പലപ്പുഴ മറിയാമ്മ മൗണ്ട് മോറിസ്ക്കൂള് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആര് ഷക്ക് എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍